ഒരുനിമിഷം നില്‍ക്കൂ, ഒരു ജീവന്‍ രക്ഷിക്കൂ. ആഗോള ആത്മഹത്യാപ്രതിരോധ ദിനത്തിൽ ലോകാരോഗ്യസംഘടന മുന്നോട്ടുവയ്ക്കുന്ന സന്ദേശമാണിത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യാനിരക്കുള്ള കേരളം ജീവിതത്തിന്റെ ഭാഗമാക്കേണ്ട സന്ദേശം. ദേശീയശരാശരിയുടെ ഇരട്ടിയാണ് കേരളത്തില്‍ ആത്മഹത്യാനിരക്ക്.
ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്ത് ഒരു ലക്ഷം പേരിൽ 10.6 പേർ ജീവനൊടുക്കുമ്പോൾ കേരളത്തിലെ കണക്ക് 21.6 ആണ്. മുൻവർഷങ്ങളിലെ അപേക്ഷിച്ച് നിരക്കിൽ ചെറിയ കുറവുണ്ടെങ്കിലും ആശങ്കയുളവാക്കുന്ന സാഹചര്യം നിലനിൽക്കുന്നു. സ്വയമവസാനിപ്പിക്കുന്ന അറുപതു വയസിനു മുകളിലുള്ളവരുടെ എണ്ണവും കൂടുതൽ. ഒറ്റപ്പെടലും സാമ്പത്തിക സാമൂഹ്യ കാരണങ്ങളും ഇവരെ ആത്മഹത്യയിലേയ്ക്കു നയിക്കുന്നതായി പഠനങ്ങൾ. 15 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ളവരാണ് ആത്മഹത്യ ചെയ്യുന്നവരിൽ ഏറെയും. 36. 5 ശതമാനം പേർ കുടുംബ പ്രശ്നങ്ങൾ കാരണവും 24.1 ശതമാനം പേർ മാനസിക ശാരീരിക രോഗങ്ങൾ കാരണവും മരണം തിരഞ്ഞെടുക്കുന്നു.
ചുറ്റുമുള്ളവരെ ഒരു നിമിഷം ശ്രദ്ധിക്കാം...ഒറ്റപ്പെടുന്നവർക്ക് ഒപ്പമിരിക്കാം....വിലപ്പെട്ടൊരു ജീവന് കൂട്ടാകാം