നടിയെ അപമാനിച്ചെന്ന പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി . പരാതിയില്ലെന്ന നടിയുടെ സത്യവാങ്മൂലം പരിഗണിച്ചാണ് ഹൈക്കോടതി എഫ്ഐആര്‍ തന്നെ റദ്ദാക്കിയത് . കേസിൽ സംവിധായകൻ ജീൻ പോൾ ലാലിന് പുറമേ നടൻ ശ്രീനാഥ് ഭാസി, സാങ്കേതിക പ്രവർത്തകരായ അനിൽ, അനിരുദ്ധ് എന്നിവരും പ്രതികളായിരുന്നു.
ഹണീബി 2ൽ അഭിനയിച്ചതിന്റെ പ്രതിഫലം ചോദിച്ച നടിയെ അശ്ലീലം പറഞ്ഞു അപമാനിച്ചെന്നായിരുന്നു കേസ്. മറ്റൊരാളുടെ ശരീരഭാഗങ്ങൾ ചിത്രീകരിച്ച് തന്റേതെന്ന രീതിയിൽ സിനിമയിൽ അവതരിപ്പിച്ചെന്നായിരുന്നു നടിയുടെ പരാതി. പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെ കേസ് ഒത്തുതീർപ്പാക്കിയതായി നടി കോടതിയെ അറിയിച്ചിരുന്നു.