വൻ തുക ഫീസ് കിട്ടേണ്ട എൻആർഐ സീറ്റുകൾ വച്ച് വില പേശാനുള്ള മാനേജ്മെന്റുകളുടെ നീക്കം സർക്കാർ പൊളിച്ചു. അഡ്മിഷന് ആളില്ലാതിരുന്ന 113 എൻ.ആർ.ഐ സീറ്റുകൾ സ്റ്റേറ്റ് മെറിറ്റിലേക്കും സംവരണ വിഭാഗങ്ങളിലേക്കും മാറ്റി. ഇതോടെ സമ്മർദത്തിലായ മാനേജ്മെൻറുകൾ സ്പോട്ട് അഡ്മിഷൻ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ നിയമപ്രകാരമാണ് നടപടിയെന്ന് എൻട്രൻസ് കമ്മീഷണർ വ്യക്തമാക്കി. ഇന്നലെ അവസാനിക്കേണ്ടിയിരുന്ന അഡ്മിഷൻ ഇപ്പോഴും തുടരുകയാണ്.
Advertisement