കേരളത്തിലെ സ്വാശ്രയ മെഡിക്കൽ പ്രവേശനം സംബഡിച്ചു ആശയകുഴപ്പം നിലനിൽക്കെ ഒരു മാസം മുൻപേ അലോട്മെന്റ് പൂർത്തിയാക്കി കർണാടക. നിലവിൽ കർണാടകയിൽ ഒഴിഞ്ഞുകിടക്കുന്നത് 679 സീറ്റുകളാണ്. മാനേജ്‌മന്റ് ക്വാട്ടയിലേക്കു മാറ്റിയ ഈ സീറ്റുകളിലേക്ക് 41 ലക്ഷം രൂപവരെയാണ് ഫീസ് ഈടാക്കുന്നത്.
ഒരു മാസം മുമ്പേ കർണാടകയിൽ മെഡിക്കൽ അലോട്ട്മെന്റ് പൂർത്തിയാക്കിയിരുന്നു. സർക്കാർ കോളജുകൾക്കൊപ്പം കല്പിത സർവകലാശാലകളിലേയ്ക്കും സ്വകാര്യ മെഡിക്കൽ കോളജുകളിലേയ്ക്കും ഒരുമിച്ചാണ് ഇത്തവണ അലോട്ട്മെന്റ് നടത്തിയത്. കേരളത്തിൽ പ്രവേശനം ആശയക്കുഴപ്പത്തിലായപ്പോൾ നിരവധി വിദ്യാർത്ഥികളാണ് കർണാടകയിലെ കോളേജുകളിൽ അവസാന നിമിഷം കയറിക്കൂടിയത്. എന്നാൽ കര്‍ണാടക എക്സാമിനേഷന്‍ അതോറിട്ടി നടത്തിയ അവസാനവട്ട സീറ്റ് അലോട്ട്മെന്റിന് ശേഷവും 679 മെഡിക്കല്‍ സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്.
ഇതില്‍ 307 സീറ്റുകള്‍ ബെംഗളൂരുവിലെ കോളജുകളിലാണ്. ബാക്കിവന്ന സീറ്റുകളിൽ മാനേജ്മെന്റ് ക്വാട്ടയിലേയ്ക്ക് മാറ്റിയതോടെ ഇനി കോളജുകള്‍ക്ക് ഫീസ് നിശ്ചയിച്ച് നേരിട്ട് പ്രവേശനം നടത്താം. ഇങ്ങനെ പ്രവേശനം ലഭിക്കുമ്പോൾ 21 ലക്ഷം രൂപ മുതൽ 41 ലക്ഷം രൂപവരെയാണ് വാർഷിക ഫീസ്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും മുഴുവന്‍ സീറ്റുകളിലും വിദ്യാര്‍ഥികളുണ്ടായിരുന്നു. സര്‍ക്കാര്‍ കോളജുകളില്‍ 16,700 രൂപ മുതൽ ഒരുലക്ഷം രൂപ വരെയും സ്വകാര്യകോളജുകളില്‍ 6.32 ലക്ഷം രൂപയുമാണ് കര്‍ണാടകയിലെ ഫീസ് നിരക്ക്. സ്വകാര്യ കോളജുകളിലെ സര്‍ക്കാര്‍ ക്വാട്ടയില്‍ 77.000 രൂപയാണ് പ്രതിവര്‍ഷ ഫീസായി ഈടാക്കുന്നത്.