സര്‍ക്കാരുദ്യോഗസ്ഥരുടെ ചുവപ്പുനാട നയത്തില്‍കുരുങ്ങി ഒരു ജീവന്‍കൂടി പൊലിഞ്ഞു. കൊച്ചി പാടിവട്ടം സ്വദേശി രവീന്ദ്രനാഥന്‍പിളളയാണ് ഒരു ജീവിതകാലത്തെ സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ച് പണിത കെട്ടിടത്തിന് അനുമതി നല്‍കാന്‍ കൊച്ചി കോര്‍പറേഷന്‍ ജീവനക്കാര്‍ തയാറാകാഞ്ഞതില്‍ മനംനൊന്ത് മരിച്ചത്. എല്ലാ നിയമങ്ങളും പാലിച്ച് നിര്‍മിച്ച കെട്ടിടത്തിന് അനുമതി കിട്ടാനായി ആറു മാസക്കാലമാണ് ഈ വയോധികന്‍കോര്‍പറേഷനോഫീസ് കയറിയിറങ്ങിയത്.
ഒരു ജീവിതകാലം കൊണ്ട് സ്വരുക്കൂട്ടിയ പണമുപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിനു മുന്നില്‍ചേതനയറ്റ ശരീരമായി രവീന്ദ്രനാഥന്‍പിളള കിടന്നു. ഒരു രാത്രിയെങ്കിലും ഈ കെട്ടിടത്തിനുളളില്‍സ്വസ്ഥമായി ഉറങ്ങണമെന്ന ആഗ്രഹം നടപ്പാകാതെ വന്നതോടെയാണ് രവീന്ദ്രനാഥന്‍പിളളയുടെ േചതനയറ്റ ശരീരം ചിതയിലേക്കെടുക്കും മുമ്പ് ഈ ഭൂമിയില്‍ അല്‍പനേരം വയ്ക്കാന്‍ബന്ധുക്കള്‍ തീരുമാനിച്ചത്.
കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ കടുകിട വ്യത്യാസമില്ലാതെ പാലിച്ചാണ് രവീന്ദ്രനാഥന്‍പിളള ഈ നാലു നില കെട്ടിടം നിര്‍മിച്ചത്. പക്ഷേ നിര്‍മാണം പൂര്‍ത്തിയാക്കി അന്തിമ അനുമതിക്കായി കോര്‍പറേഷനെയും ഫയര്‍ഫോഴ്സിനെയും സമീപിച്ചെങ്കിലും അനുമതി കിട്ടിയില്ല കോര്‍പറേഷനിലെ ചില ഉദ്യോഗസ്ഥര്‍ആവശ്യപ്പെട്ട കൈക്കൂലി നല്‍കാന് തയാറാകാഞ്ഞതോടെയാണ് നിസാര കാരണങ്ങള്‍പറഞ്ഞ് അനുമതി നിഷേധിച്ചത്.
കോര്‍പറേഷനില്‍നിന്ന് അനുമതി കിട്ടാതെ വന്നതോടെ മാനസികമായി തളര്‍ന്ന രവീന്ദ്രനാഥന്‍പിളളയെ പത്തുദിവസം മുമ്പാണ് ആശുപത്രിയിലാക്കിയത്. അധികൃതരുടെ കനിവിനായി രവീന്ദ്രൻ പിള്ള കാത്തു നിന്നില്ല. അഞ്ചുനിലമന്ദിരത്തിന്റെ ഉടമയാകാൻ നിൽക്കാതെ അദ്ദേഹം ഒടുവിൽ ആറടിമണ്ണിന്റെ മാത്രം ജന്മിയായി.