ബവ്റിജസ് കോർപറേഷന്റെ ലാഭവിഹിതത്തിന് അർഹർ ജീവനക്കാരല്ല മദ്യപൻമാരുടെ കുടുംബത്തിലെ സ്ത്രീകളാണെന്ന് പൊതുപ്രവർത്തകൻ സി.ആർ നീലകണ്ഠൻ. മനോരമന്യൂസ് ഒൻപത് മണി ചർച്ചയിൽ ബവ്റിജസ് കോര്‍പറേഷനിലെ ബോണസ് വിഷയത്തിൽ സംസാരിക്കുകയായിരുന്നു സി.ആർ നീലകണ്ഠൻ.
ബവ്റിജസ് കോര്‍പറേഷനില്‍ ലാഭമുണ്ടാകുന്നുവെങ്കിൽ അതിനർഹർ കുടിയൻമാരുടെ വീട്ടിലുള്ള സ്ത്രീകളാണ്. അവർക്കാണ് അതു കൊടുക്കേണ്ടത്. എന്തെങ്കിലും ഒരു ബോണസ് കൊടുക്കുന്നുവെങ്കിൽ അവരുടെ കുടുംബം നശിപ്പിക്കുന്നതിന്റെ വിഹിതമാണ് ഇവർക്ക് ബോണസായി കിട്ടുന്നത്.
മദ്യവിൽപനയിലൂടെ സർക്കാർ ഊറ്റിയെടുക്കുന്നത് പാവപ്പെട്ടവരുടെ, ദരിദ്രരുടെ സമ്പത്താണ്, ആരോഗ്യമാണ്. ഈ വിഹിതം യഥാർഥത്തിൽ ചെലവാക്കേണ്ടത് അവരുടെ ആരോഗ്യ, സാമൂഹിക ക്ഷേമ രംഗത്തേക്കാണെന്നും സി.ആർ. നീലകണ്ഠൻ പറഞ്ഞു.