തളിപ്പറമ്പില്‍ ഡപ്യൂട്ടി റജിസ്ട്രാറുടെ സ്വത്ത് തട്ടിയ കേസില്‍ മുഖ്യപ്രതിയായ അഭിഭാഷകയും ഭര്‍ത്താവും പൊലീസില്‍ കീഴടങ്ങി. തളിപ്പറമ്പ് ഡിവൈഎസ്പി ഒാഫിസിലെത്തി കീഴടങ്ങിയ ഇരുവരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യുന്നു. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തളളിയിരുന്നു. മുൻ സഹകരണ ഡപ്യൂട്ടി റജിസ്ട്രാറായിരുന്ന ബാലകൃഷ്ണന്റെ സ്വത്താണ് വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തത്.
Advertisement