കാലവർഷം ക്ഷീണിച്ചതോടെ സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക് നീങ്ങുന്നുവെന്ന് മുന്നറിയിപ്പ്. ജൂൺ ജൂലൈ മാസങ്ങളിലെ മഴക്കുറവ് കണക്കാക്കിയാണ് കോഴിക്കോട്ടെ ജലവിഭവഗവേഷണകേന്ദ്രം ഇക്കാര്യം വിശദീകരിച്ചത്.
ഈ വർഷം ലഭിച്ച മഴയുടെ അളവിൽ 28 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കാലവർഷത്തിന്റെ 70 ശതമാനവും ലഭിക്കുന്നത് ജൂൺ ജൂലൈ മാസങ്ങളിലാണ്. തമിഴ് നാട്ടിലും കർണ്ണാടകയിലും ഇത് തന്നെയാണ് അവസ്ഥ. കാവേരി നദീതട പ്രദേശത്ത് 30 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. ഇനി പ്രതീക്ഷ ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലാണ്. ഇക്കാലയളവിൽ പ്രതക്ഷിക്കുന്ന 30 ശതമാനം ലഭിച്ചാലും മൊത്തം കണക്കിൽ മഴ കമ്മിയായിരിക്കും.
വരൾച്ച മുന്നിൽ കണ്ട് ലഭിക്കുന്ന മഴ പരമാവധി മണ്ണിലിറങ്ങാൻ നടപടികൾ എടുക്കണം. മഴക്കുഴികൾ നിർമ്മിച്ചും തെങ്ങിന് തടം വെട്ടിയും കിണർ റീചാർജ് ചെയ്തും ജലം മണ്ണിലേക്കിറക്കണമെന്ന് ജോസഫ് പറഞ്ഞു .കഴിഞ്ഞ വർഷങ്ങളിലും കാലവർഷം സംസ്ഥാനത്ത് ദുർബലമായിരുന്നു . 2016ൽ 22 ശതമാനവും 2015ൽ 25 ശതമാനവും മഴ കുറവായിരുന്നു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദവും ചുഴലിക്കാറ്റും രൂപപ്പെടാത്തതിനാലാണ് മൺസൂൺ തളരുന്നത്.