മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് പ്രതികളെ കീഴടക്കിയത്. കൊലപാതകികൾ രാത്രി തന്നെ കാട്ടാക്കടയിലേക്ക് മുങ്ങിയിട്ടുണ്ടെന്ന് മനസിലാക്കിയ പ്രത്യേക അന്വേഷണസംഘം പുലർച്ചയോടെ പ്രദേശം വളഞ്ഞു. റബർ തോട്ടത്തില്‍ ഒളിച്ചുതാമസിച്ചിരുന്ന പ്രതികളെ പൊലീസും നാട്ടുകാരും പിന്തുടർന്ന് പിടികൂടുകയായിരുന്നു.
പ്രധാനപ്രതി മണിക്കുട്ടന്റ സുഹൃത്ത്് സജുവിന്റ വീട്ടിൽ നിന്ന് പുലർച്ചെ പ്രതികളുടെ മൂന്നു ബൈക്കുകൾ കണ്ടെടുത്തതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. അർധരാത്രിയോടെ മണിക്കുട്ടനും കൂട്ടുകാരും സ്ഥലത്ത് എത്തിയിരുന്നുവെന്നും ബൈക്ക് ഉപേക്ഷിച്ചശേഷം കാറിൽ എങ്ങോട്ടോ പോയിയെന്നുമായിരുന്നു സജുവിന്റ മൊഴി. ഇതിനിടയിൽ നെയ്യാർ ഡാമിൽ നിന്ന് മറ്റൊരുപ്രതി അരുണ്‍ പൊലീസിന്റ പിടിയിലായി. അരുണിന്റ മൊഴിയിൽ നിന്ന് ബാക്കി പ്രതികൾ പുലിപ്പാറയിൽ തന്നെയുണ്ടെന്ന് വ്യക്തമായി. ഇതോടെ പൊലീസും നാട്ടുകാരും ചേർന്ന് തിരിച്ചിൽ ആരംഭിച്ചു.
ഏറെ നേരം നീണ്ട തിരച്ചിലിനൊടുവിൽ റബർ തോട്ടത്തിന് നടുവിലുള്ള സജുവിന്റ ആളൊഴിഞ്ഞ കുടുംബവീട്ടിൽ പ്രതികളെ കണ്ടെത്തി. പൊലീസിനേയും നാട്ടുകാരെയും വെട്ടിച്ച് ഒാടാൻ ശ്രമിച്ച ഇവരിൽ ഒരാളെ പിന്തുടർന്ന് പിടികൂടി.
മറ്റുള്ളവർ റബർ തോട്ടത്തിലൂടെ ഒാടി സമീപത്തെ പള്ളിയിൽ കയറിയെങ്കിലും ആരാധന നടക്കുന്ന സമയമായതിനാൽ ഒളിയ്ക്കാനായിട്ടില്ല. രക്ഷപെടാൻ വേണ്ടി പുറത്തേക്കിറങ്ങിയ ഇവരെ കാട്ടാക്കാട സി.െഎയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Advertisement