കര്‍ക്കടക വാവില്‍ ബലിതര്‍പ്പണ പുണ്യംതേടി ആയിരങ്ങള്‍. കേരളത്തിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളിലെല്ലാം ഇന്നലെ വൈകിട്ട് മുതല്‍തന്നെ ആളുകള്‍ എത്തിയിരുന്നു. തീര്‍ഥക്കടവുകളില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ സുരക്ഷാക്രീമകരണങ്ങളോടെയായിരുന്നു മിക്കയിടത്തേയും ചടങ്ങുകള്‍.
തെക്കൻകേരളത്തിൽ തിരുവനന്തപുരം ശംഖുമുഖം, തിരുവല്ലം പരശുരാമക്ഷേത്രം, വർക്കല പാപനാശം, അരുവിപ്പുറം, ശിവഗിരി തുടങ്ങിയ തീർഥസ്ഥാനങ്ങളിലായിരുന്നു ബലിതർപ്പണച്ചടങ്ങുകൾക്ക് ഏറെ തിരക്കനുഭവപ്പെട്ടത്. തിരുവല്ലം പരശുരാമക്ഷേത്രത്തിൽ പുലർച്ചെ രണ്ടരയ്ക്ക് ചടങ്ങുകൾ തുടങ്ങി. വർക്കല പാപനാശം കടൽത്തീരത്ത് ഇന്നലെ സന്ധ്യയോടെതന്നെ പിതൃതർപണത്തിന് ജനങ്ങൾ എത്തിയിരുന്നു. ആലുവ ശിവക്ഷേത്രത്തിൽ പതിനായിരങ്ങളാണ് ബലി തർപ്പണച്ചടങ്ങുകൾക്കെത്തിയത്. പെരിയാറിലെ ജലനിരപ്പുയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷ മുന്നൊരുക്കങ്ങളും ഇക്കുറി തയാറാക്കിയിരുന്നു.
ത്രിമൂര്‍ത്തി സംഗമസ്ഥാനമായ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, കണ്ണൂര്‍ തലശേരി ജഗന്നാഥ ക്ഷേത്രം, പാലക്കാട് ഒറ്റപ്പാലം ഐവര്‍മഠം കടവിലും ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു. തെക്കൻകാശി എന്നറിയപ്പെടുന്ന തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം, കാസർകോട് തൃക്കണ്ണാട്ട് ത്രയംബകേശ്വര ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലും ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു.