കേരളത്തിലെ എന്‍ജിനീയറിങ് കോളജുകളിൽ വിദ്യാര്‍ഥികള്‍ കുറയുമ്പോള്‍ ഉപരിപഠനത്തിനായി തമിഴ്നാട്ടിലേക്ക് എത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം കൂടുകയാണ്. കൃത്യ സമയത്ത് കോഴ്സുകള്‍ പൂര്‍ത്തിയാകുന്നതും അടിസ്ഥാന സൗകര്യങ്ങളിലെ മികവുമാണ് വിദ്യാര്‍ഥികളെ തമിഴ്നാട്ടിലെ കോളജുകളിലേക്ക് ആകര്‍ഷിക്കുന്നത്.
എന്‍ജിനീയറിങ്ങിനും മറ്റ് ആര്‍ട്സ് വിഷയങ്ങള്‍ക്കുമായി വര്‍ഷം അന്‍പതിനായിരത്തിലധികം വിദ്യാര്‍ഥികളാണ് തമിഴ്നാട്ടിലേക്ക് എത്തുന്നത്. അതിന്‍റെ ഇരട്ടിയിലധികം വരും കര്‍ണാടകയടക്കമുള്ള മറ്റ് സംസ്ഥാളിലേക്ക് .മുന്‍പ് എന്‍ജിനീയറിങ്ങും നേഴ്സിങ്ങിനുമായിരുന്നു ആവശ്യക്കാര്‍ എറെയെങ്കില്‍ ഇന്ന് ബി.കോമിനടക്കം വന്‍ ഡിമാന്‍റാണ്.
കൂടുതല്‍ കോഴ്സുകള്‍ തമിഴ്നാട്ടില്‍ ലഭ്യമാണ്. അഡ്മിഷന്‍ കിട്ടാന്‍ എളുപ്പമുണ്ട്. കോളജുകളും സീറ്റുകളും ആവശ്യത്തിനുണ്ട്. ഡീമ്ഡ് യൂണിവേഴ്സിറ്റികള്‍ കൂടുതലുള്ളതിനാല്‍ ലോകത്ത് എവിടെയുള്ള കോഴ്സുകളും ഇവിടെ ലഭ്യമാണ്
സര്‍ക്കര്‍-മാനേജ്മേന്‍റ് ഏകോപനത്തിന് കൃത്യമായ സംവിധാനം. സിലബസ് പരിഷ്കരണത്തിന്‍റെ വേഗത അങ്ങനെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ ഏറെ. നല്ല സിലബസുകാരണമാകാം. സൗകര്യങ്ങള്‍ കൊണ്ടാവാം, ജോലി കിട്ടുന്നതിനുള്ള സഹായംകൊണ്ടാകാം, അങ്ങനെ ഒരുപാട് കാര്യങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നു.
പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തവണ സ്വാശ്രയ മെഡിക്കല്‍ സീറ്റുകളില്‍ ഫീസ് പോലും വര്‍ധിപ്പിച്ചത്. കേരള മോഡല്‍ എന്ന് അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടാവുന്നത്രയും മേന്‍മയുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് ഹയര്‍ സെക്കണ്ടറി തലംവരെ നമുക്കുള്ളത്. ആ മേന്‍മ ഉന്നത വിദ്യാഭ്യാസ രംഗത്തും എത്തിക്കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെടുന്നതാണ് അന്യസംസ്ഥാനങ്ങളിലേക്കുള്ള വിദ്യാര്‍ഥികളുടെ ഒഴുക്ക് വര്‍ധിക്കാന്‍ പ്രധാന കാരണം.