E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:47 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

സുനിയുടെ ക്വട്ടേഷനിൽ കുടുങ്ങിയത് നിർമാതാവിന്റെ ഭാര്യ; ലൊക്കേഷൻ ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pulsar-suni-5
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രമുഖ നിർമാതാവിന്റെ ഭാര്യയായ മലയാള നടിയെ സുനിൽകുമാറിന്റെ (പൾസർ സുനി) നേതൃത്വത്തിൽ വർഷങ്ങൾക്കു മുൻപു കൊച്ചിയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. കോതമംഗലം സ്വദേശിയെയാണ് എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇവരുൾപ്പെടെ നാലുപേരാണു പ്രതികൾ. നിർമാതാവ് ജോണി സാഗരികയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു സെൻട്രൽ പൊലീസ് ഇന്നലെ വൈകിട്ട് കേസ് റജിസ്റ്റർ ചെയ്തതെന്ന് അസി. കമ്മിഷണർ കെ. ലാൽജി പറഞ്ഞു.

യുവസംവിധായകന്റെ ഭാര്യയായ നടിക്കുവേണ്ടി സുനിലും സംഘവും ഒരുക്കിയ കെണിയിലാണു നിർമാതാവിന്റെ ഭാര്യ കുടുങ്ങിയതെന്നാണു വിവരം. 2011ൽ നവംബറിലാണു സംഭവം. 

ജോണി സാഗരികയുടെ ഡ്രൈവറായിരുന്നു സുനിൽകുമാർ. ഇദ്ദേഹത്തിന്റെ പുതിയ സിനിമയിൽ അഭിനയിക്കുന്നതിനായി യുവനടിയും നിർമാതാവിന്റെ ഭാര്യയായ നടിയും കൊച്ചിയിലേക്കു വരുന്നതറിഞ്ഞാണു സുനിൽകുമാർ തട്ടിക്കൊണ്ടുപോകലിനു പദ്ധതിയിട്ടത്.

സുനിൽകുമാർ നിർദേശിച്ച പ്രകാരം നഗരത്തിലെ പ്രമുഖ നക്ഷത്ര ഹോട്ടലിന്റെ പ്രതിനിധി എന്ന വ്യാജേന സംഘത്തിലൊരാൾ ജോണി സാഗരികയെ സമീപിച്ചു. നടീനടൻമാർക്കു കുറഞ്ഞ നിരക്കിൽ താമസം ഏർപ്പാടാക്കാമെന്ന വാഗ്ദാനം നൽകി. ഇയാൾ പ്രതിനിധീകരിക്കുന്ന ഹോട്ടൽ മികച്ച ഹോട്ടലായതിനാൽ നടിമാരെ ഇവിടെ താമസിപ്പിക്കാൻ ജോണി സാഗരിക തീരുമാനിച്ചു. 

റെയിൽവേ സ്റ്റേഷനിൽനിന്ന് നടിമാരെ ഹോട്ടലിൽ എത്തിച്ചുകൊള്ളാമെന്നായിരുന്നു പ്രതിനിധിയുടെ വാഗ്ദാനം. ഇതനുസരിച്ച് ഡ്രൈവറും മറ്റൊരാളും വാഹനവുമായി സംഭവദിവസം റെയിൽവേ സ്റ്റേഷനിലെത്തി. എന്നാൽ, യുവ നടി എത്തിയില്ല. നിർമാതാവിന്റെ ഭാര്യയായ നടിയും സഹായിയും മാത്രമാണു വന്നത്. 

ഇവരെ വാഹനത്തിൽ കയറ്റിയ സംഘം സഹായിയെ കുമ്പളത്തെ ആശുപത്രിയിൽ ഇറക്കി. തുടർന്നു നടിയെ നഗരത്തിൽ കറക്കി.  സുനിൽകുമാറിൽ നിന്നു കൃത്യമായ നിർദേശം ലഭിക്കാത്തതിനാലായിരുന്നു ഇതെന്നാണു വിവരം. സംശയം തോന്നിയ നടി ഭർത്താവിനെ ബന്ധപ്പെടുകയും ഭർത്താവ് ജോണി സാഗരികയെ വിവരമറിയിക്കുകയും ചെയ്തു.

കഥയറിയാതെ ജോണി സാഗരിക ഡ്രൈവറായ സുനിൽകുമാറിനെയും കൂട്ടി ഹോട്ടലിലെത്തിയെങ്കിലും നടി കയറിയ വാഹനം ഇവിടെ എത്തിയിരുന്നില്ല. പ്രശ്നമാകുമെന്നു മനസിലായതോടെ അൽപസമയത്തിനകം വാഹനം ഇവിടെയെത്തി. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരും മുങ്ങി. 

പരാതി പറയാൻ ജോണി സാഗരിക പിറ്റേന്നു തന്നെ സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഡ്രൈവർ സുനിൽ ഒപ്പമുണ്ടായിരുന്നെങ്കിലും എസ്ഐയെക്കണ്ടതോടെ കാർ ഉപേക്ഷിച്ചു മുങ്ങുകയായിരുന്നു.‌‌‌

ജോണി സാഗരിക നിര്‍മിച്ച 'ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടിയെ ടെമ്പോ ട്രാവലറില്‍ ആണ് തട്ടിക്കൊണ്ടുപോയത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :