നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന്റെ കസ്റ്റഡി കോടതി നീട്ടി. അന്വേഷണസംഘത്തിന്റെ ആവശ്യപ്രകാരം നാളെ വൈകിട്ട് അഞ്ചുവരെയാണ് അങ്കമാലി കോടതി കസ്റ്റഡി അനുവദിച്ചത്. കേസിലെ നിര്‍ണായക ദൃശ്യങ്ങള്‍ ഉളള മൊബൈല്‍ ഫോണ്‍ കണ്ടെടുക്കേണ്ടതുണ്ടെന്നും ഇതിനായി പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു. കേസ് ഡയറി മുദ്രവച്ച കവറില്‍ ഹാജരാക്കാമെന്നും അന്വേഷണസംഘം കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്നാണ് കസ്റ്റഡി നീട്ടിയത്. ദിലീപിന്റെ ജാമ്യാപേക്ഷ നാളെ ഉച്ചയ്ക്ക് കോടതി പരിഗണിക്കും. ദിലീപിനെതിരെ തെളിവുണ്ടെന്നും ഇത് വേണ്ട സമയത്ത് കോടതില്‍ എത്തിക്കുമെന്നും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എ.സുരേശന്‍ അറിയിച്ചു. തെളിവുകള്‍ ഉണ്ടാക്കേണ്ടതില്ലെന്നും പ്രോസിക്യൂഷന്‍ ഒന്നുംമറച്ചുവയ്ക്കുന്നില്ലെന്നും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. എന്നാൽ സാക്ഷിയില്ലാത്തതിനാല്‍ പൊലീസ് മാപ്പുസാക്ഷിയെ അന്വേഷിക്കുന്നുവെന്ന് ദിലീപിന്റെ അഭിഭാഷകന്‍ രാംകുമാര്‍. ഒന്നാംപ്രതിയുടെ മൊബൈല്‍ കണ്ടെടുക്കേണ്ട ബാധ്യത മറ്റു പ്രതികള്‍ക്കില്ലെന്നും രാംകുമാര്‍ അങ്കമാലിയില്‍ പറഞ്ഞു.
Advertisement