തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ വേലിയേറ്റങ്ങളിൽ വലഞ്ഞാണ് ജെ.ഡി.യു വീണ്ടും കളംമാറ്റത്തിന് തയ്യാറെടുക്കുന്നത്. ദേശീയരാഷ്ട്രീയത്തിൽ പാർട്ടി നേരിടുന്ന അനിശ്ചിതത്വവും സംസ്ഥാനഘടകത്തെ കടുത്ത ആശയക്കുഴപ്പത്തിലാക്കി. സോഷ്യലിസ്റ്റ് മുഖം രക്ഷപ്പെടുത്തിയെടുക്കാനുള്ള ആവേശത്തിനിടെയും കെ.പി.മോഹനനടക്കമുള്ളവരുടെ ഭിന്നസ്വരം പാര്‍ട്ടിക്ക് തലവേദനയാകും.
2009ലെ ലോക്സഭാതിരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിന്റെ പേരിലാണ് സി പി എമ്മുമായി ഇടഞ്ഞത്. ഒറ്റസീറ്റിന്റെ പേരിൽ മുന്നണി വിട്ടു. യു ഡി എഫിനെ പുറത്തു നിന്ന് പിന്തുണച്ചു. പിന്നെ അകത്ത് കയറി. 2014ൽ കോഴിക്കോടും വടകരയും ചോദിച്ച് പാലക്കാട് കിട്ടി. വീരേന്ദ്രകുമാർ മത്സരിച്ചു തോറ്റു. ഘടകകക്ഷികൾ കാലുവാരിയെന്ന് പറഞ്ഞപ്പോൾ പാർട്ടി അധ്യക്ഷന് രാജ്യസഭാസീറ്റ് കിട്ടി. ഇടയിളക്കത്തിനിടെ നിയമസഭാതിരഞ്ഞടുപ്പെത്തി. കോഴിക്കോട് സമ്മേളനത്തിൽ യു ഡി എഫ് വിടണമെന്ന ആവശ്യം ശക്തമായി. കെ പി മോഹനനും മനയത്ത് ചന്ദ്രനും കടും പിടുത്തം പിടിച്ചപ്പോൾ തീരുമാനം മാറ്റി വെച്ചു. ഇരുവരും പാർട്ടിയും മത്സരത്തിൽ തോറ്റന്പി. കോർപറേഷൻ , യുഡി എഫ് കൺവീനർ സ്ഥാനങ്ങൾ കിട്ടിയില്ലെന്നായി പിന്നെ പരാതി. അങ്ങനെ കോഴിക്കോടും പത്തനംതിട്ടയും കിട്ടി. യു ഡി എഫിൽ അപമാനമാണെന്ന വികാരം പാർട്ടി അണികളിൽ ശക്തമാണ്.
ഇതിനിടെയാണ് ദേശീയരാഷ്ട്രീയത്തിൽ നിതീഷ് കുമാറിന്റെ ബി ജെ പി ചായവ്. അങ്ങനെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സ്വതന്ത്രനിലപാടെന്ന പ്രഖ്യാപനമുണ്ടായി. പിന്നെ പല ഇടതുവേദികളിലും പാർട്ടി അധ്യക്ഷനെ കണ്ടു. ഇഷ്ടം പറഞ്ഞ. ഇനിയും ഇടഞ്ഞ് നിൽക്കുന്നത് കെ പി മോഹനൻ മാത്രം. നിലനിൽപ് രാഷ്ട്രീയത്തിൽ മോഹനനെയും സംഘത്തെയും പാർട്ടി തള്ളും. ഇടുതുമുന്നണി പ്രവേേശനത്തിന്റെ സമയവും തീയതിയും ഉപാധികളുമായിരക്കും ഇനി പാർട്ടി ചർച്ച ചെയ്യുന്നത്.