നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ബന്ധുവിന്റെ പക്കലെന്നു സൂചന. സഹോദരൻ അനൂപ്, ഭാര്യ കാവ്യയുടെ മാതാവ് എന്നിവരാണു പൊലീസിന്റെ സംശയത്തിന്റെ നിഴലിൽ നൽകുന്നത്.
മെമ്മറി കാർഡ് സംബന്ധിച്ച ചോദ്യങ്ങളോട് പരസ്പര വിരുദ്ധായ മൊഴികളാണ് ദിലീപ് നൽകുന്നത്. പൊലീസ് കസ്റ്റഡി അവസാനിച്ച് ഇന്നലെ കോടതിയിൽ തിരികെ നൽകിയ സുനിൽകുമാറിനെ (പൾസർ സുനി) അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കസ്റ്റഡിയിൽ വാങ്ങാൻ മൂന്നു ദിവസം സാവകാശം ലഭിക്കും. എന്നാൽ കേസുമായി ബന്ധപ്പെട്ടു പ്രചരിച്ച ‘മാഡം’ ആരാണെന്നതു സംബന്ധിച്ചു പൊലീസിന് ഇനിയും വ്യക്തത വന്നിട്ടില്ല.
Advertisement