വാഗമണിൽ ഭൂരഹിതർക്ക് വിതരണം ചെയ്ത മിച്ചഭൂമി വ്യാജരേഖകൾ ചമച്ച് റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ റിസോർട്ട് മാഫിയ കയ്യേറി. പട്ടയമുൾപ്പെടെയുള്ള രേഖകളുണ്ടായിട്ടും യഥാർഥ ഉടമകൾക്ക് ഭൂമി തിരിച്ചുപിടിച്ച് നൽകാൻ മുപ്പത് വർഷമായും നടപടിയില്ല. യഥാർഥ പട്ടയം തട്ടിയെടുക്കാൻ കയ്യേറ്റക്കാരിൽ നിന്ന് ക്വട്ടേഷൻ വാങ്ങി സർവേ ഉദ്യോഗസഥനും രംഗതെത്തി.
വാഗമണിൽ 751 സർവേ നമ്പറിൽ ഒരേക്കർ ഭൂമിയുടെ ഉടമയാണ് സൈനുദ്ദിൻ. രേഖകളെല്ലാം കിറുകൃത്യം. 1984ൽ ലഭിച്ച പട്ടയം ഉൾപ്പെടെ കൈവശമുണ്ട്. പക്ഷെ സ്വന്തം ഭൂമിയിൽ കാലുകുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സൈനുദ്ദിന്റേതുൾപ്പെടെ അഞ്ച് പേർക്ക് സർക്കാർ അനുവദിച്ച ഭൂമി റിസോർട്ടുടമ വേലികെട്ടി സ്വന്തമാക്കിയതാണ് കാരണം.
സൈനുദ്ദിനെ ഒഴിവാക്കിയ ഉദ്യോഗസ്ഥർ പക്ഷെ കയ്യേറ്റകാർക്കുവേണ്ടി അഹോരാത്രം പരിശ്രമിച്ചു. പാതി തളർന്ന ശരീരവുമായി തുടർച്ചയായ മുപ്പതാം വർഷവും സൈനുദ്ദിൻ ഭൂമിക്കുവേണ്ടി പോരാടുകയാണ്.