എം.ഇ.എസ്, സി.എസ്.ഐ എന്നീ സ്വാശ്രയ മെഡിക്കൽകോളജുകളിൽ കഴിഞ്ഞ വർഷത്തെ ഫീസ് ഘടന തുടരും. ഇത് സംബന്ധിച്ച് കോളജ് മാനേജ്മെന്റുകൾ സർക്കാരുമായി കരാറിലൊപ്പിട്ടു.. കൂടുതൽകോളജുകൾ ഇതേ നിലപാട് സ്വീകരിച്ചാൽ സർക്കാർ അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
50 ശതമാനം സീറ്റിൽ 25,000 രൂപയും രണ്ടര ലക്ഷവുമായിരിക്കും ഫീസ്. മാനേജ്മെന്റ് സീറ്റിൽ 11 ലക്ഷവും എൻ.ആർ.ഐ സീറ്റിൽ 15 ലക്ഷവും,. കഴിഞ്ഞ വർഷത്തെ ഈ ഫീസ്ഘടന തുടരുന്നതിനുള്ള കരാറാണ് രണ്ട് സ്വാശ്രയ മെഡിക്കൽ കോളജുകൾ ഇന്ന് സർക്കാരുമായി ഒപ്പുവെച്ചത്. എം.ഇ.എസ്സിന് വേണ്ടി ഡോ.ഫസൽ ഗഫൂറും കാരക്കോണം സിഎസ്.ഐ മെഡിക്കൽ കോളജിനുവേണ്ടി ഡോ.ബെന്നറ്റ് എബ്രഹാമുമാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായി ചർച്ചനടത്തി ധരണയിലെത്തിയത്.
കൂടുതൽ കോളജുകൾ കഴിഞ്ഞ വർഷത്തെ ഫീസ് ഘടന അംഗീകരികച്ചാൽ അവരുമായും ധാരണയിലെത്താണ് സർക്കാർ തീരുമാനം. അതേസമയം സ്വാശ്രയ പ്രവേശനം സംബന്ധിച്ച് ഹൈക്കോടതി വിധി വാരാനിരിക്കുന്നതേയുള്ളൂ. ഒപ്പം ക്രോസ് സബ്സിഡി സുപ്രീം കോടതി അംഗീകരിക്കുമോ എന്നും കാണേണ്ടതുണ്ട്.