കേരള ഹൈക്കോടതിയുടെ പുതിയ മന്ദിരം അപകടാവസ്ഥയിൽ. നിർമാണത്തിലെ അപാകതമൂലം പലയിടത്തും തൂണുകള്‍ പിളർന്ന സ്ഥിതിയിലാണ്. ഇതേത്തുടര്‍ന്ന് പലവിഭാഗങ്ങളും പഴയ ഹൈക്കോടതി മന്ദിരത്തിലേക്ക് മാറ്റി.
സുരക്ഷാപഠന റിപ്പോർട്ടുകൾക്കുമപ്പുറമാണ് കേരള ഹൈക്കോടതിയുടെ പുതിയമന്ദിരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. സിബ്ലോക്കിലെ ബി5 ബി6 തൂണുകൾ പിളർന്ന് മാറിയ സ്ഥിതിയാണ് ഒന്നാം നിലയിലെ ഫയലിങ് വിഭാഗം പൂട്ടി അത് താഴത്തെ നിലയിലേക്ക് മാറ്റി. രണ്ടാം നിലിൽ ഡിസ്പൻസറി പ്രവർത്തിക്കുന്ന ഭാഗത്തും കെട്ടിടത്തിന് വ്യപകമായി വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ട്. തീർപ്പാക്കിയ കേസ് ഫയലുകൾ സൂക്ഷിക്കുന്ന എഴും എട്ടും നിലകളുടെ സ്ഥിതിയും വിഭിന്നമല്ല. ഈ ഭാഗത്ത് കെട്ടിടത്തിന് ചെരിവും ഉണ്ടായിട്ടുണ്ട്. ഇതേ തുടർന്ന് ഹൈക്കോടതിയിലെ പലവിഭാഗങ്ങളും പഴയമന്ദിരമായ റാംമോഹൻ പാലസിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. സ്ഥലപരിമിതി മൂലം അഭിഭാഷക അസോസിയേഷന് നൽകിയിട്ടുള്ള ഭാഗങ്ങൾ ഏറ്റെടുക്കുന്നതിനും നടപടി തുടങ്ങിയിട്ടുണ്ട്. മൂന്നാംനിലയിൽ എജിയുടേതടക്കം സർക്കർ അഭിഭാഷകരുടെ ഒാഫിസുകൾ മാത്രം നിലനിർത്തി ബാക്കി ഭാഗവും ഏറ്റെടുത്തേക്കും. പൊതുമരാമത്ത് വകുപ്പ് 48കോടിരൂപയുട എസ്റ്റിമേറ്റാണ് പുതിയ ഹൈക്കോടതി മന്ദിരത്തിനായി തയ്യാറാക്കിയത്.
2006ൽ 96കോടിരൂപയ്ക്കാണ് നിർമാണം പൂർത്തിയായത്. പലകാലങ്ങളിലായി 8 കരാറുകാരിലൂടെയാണ് നിർമാണം പൂർത്തീകരിച്ചത്. കമ്പികളില്ലാതെയാണ് തൂണുകൾ നിർമിച്ചതെന്നും നിർമാണത്തിന് ഉപ്പുരസമുള്ള മണലാണ് ഉപയോഗിച്ചതെന്നുമെല്ലാം ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനെല്ലാ സാധുത പകരുന്ന റിപ്പോർട്ടുകളാണ് എൻഐടിയടക്കം കെടിട്ടത്തിന്റെ ബലം പരിശോധിച്ച വിവിധ സ്ഥാപനങ്ങൾ നൽകിയിട്ടുള്ളതും