ബവ്റിജസ് മദ്യശാലകൾക്ക് മുന്നിലെ ക്യൂ ഒഴിവാക്കണമെന്ന് ഹൈക്കോടതി. മദ്യം വാങ്ങാനെത്തുന്ന സാധാരണക്കാർക്ക് മാന്യമായ പരിഗണന നൽകണമെന്നും കോടതി നിർദശിച്ചു. മദ്യശാലകൾക്ക് മുന്നിലെ ക്യൂ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നെന്ന ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. മദ്യശാലകളിൽ നിന്ന് റോഡിലേക്ക് നീളുന്ന ക്യൂവിനെതിരെയായിരുന്നു ഹർജിയെങ്കിലും കോടതി മദ്യം വാങ്ങാനെത്തുന്നവരെയും കോടതി നന്നായിപരിഗണിച്ച. മദ്യം വാങ്ങാൻ വേലികെട്ടി തിരിച്ച് ക്യൂനിർത്തുന്നത് അവഹേളനമാണെന്ന് കോടതി പറഞ്ഞു. ഇതൊഴിവാക്കണം. മദ്യശാലയ്ക്കുള്ളിൽ തന്നെ ഇവക്കായി കാത്തിരിപ്പ് സംവിധാനങ്ങൾ ഒരുക്കണം. നീളുന്ന ക്യൂ മറ്റുള്ളവക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഇത് സഹായകമാകും.
റോഡിലേക്ക് നീളുന്ന ക്യൂ കാൽനടയാത്രക്കാർക്കും കച്ചവടക്കാർക്കും ശല്യമാകുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ക്യൂ റോഡിലേക്ക് നീളുന്നത് വഴിവാണിഭത്തിന് സമാനമായ സ്ഥിതിയുണ്ടാക്കുന്നെന്നും കോടതി നീരിക്ഷിച്ചു.അത്തരമൊരു സാഹചര്യമുണ്ടെങ്കിൽ ആ മദ്യശാലതന്നെ മാറ്റി സ്ഥാപിക്കാൻ എക്സൈസ് വകുപ്പിന്റെ ഇടപെടൽ ഉണ്ടാക്കണം. മദ്യശാലകൾക്ക് നൽകുന്ന ലൈസൻസിൽ എല്ലാറ്റിനും മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. അത് പാലിക്കുകയാണ് വേണ്ടെന്നും കോടതി ഒാർമിപ്പിച്ചു. ബവ്റജസ് ഒൗട്ട്്ലെറ്റിലെ ക്യൂ വ്യാപാരത്തിന് തടസമാകുന്നെന്ന് കാണച്ച് തൃശർ സ്വദേശി നൽകിയ പരാതിയിലാണ് കോടതയുടെ ഉത്തരവ്. ഈ ബവ്റിജസ് ഒൗട്ട്ലെറ്റിലെത്തുന്നവർ ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നുണ്ടെങ്കിൽ ഇടപെടാൻ കോടതി പൊലീസിനും നിർദേശം നൽകി.