അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച കെ.ബി.ഗണേഷ്കുമാര്‍ എം.എല്‍.എ., യോഗത്തിന് മുമ്പ് സംഘടനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഴുതിയ കത്ത് പുറത്തായി. 'അമ്മ' പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ഇന്നസെന്റിന് എഴുതിയ കത്താണ് പുറത്തുവന്നത്. അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ താന്‍ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി നടന്‍ മുകേഷും രംഗത്തെത്തി.
അമ്മയുടെ യോഗശേഷമുള്ള വാർത്താസമ്മേളനത്തിൽ നേതൃത്വത്തെ പ്രതിരോധിക്കുമ്പോഴാണ് കെ.ബി.ഗണേഷ് കുമാർ മാധ്യമങ്ങൾക്കെതിരെ പൊട്ടിത്തെറിച്ചത്. എന്നാൽ യോഗം തുടങ്ങുന്നതിനു മുമ്പ് നൽകിയ കത്തിൽ നേർവിപരീത നിലപാടിലായിരുന്നു അദ്ദേഹം. നടിക്ക് ക്രൂരമായ അനുഭവം ഉണ്ടായപ്പോൾ അമ്മ ഗൗരവമായി ഇടപെട്ടില്ല. നേതൃത്വം തിരശീലക്കു പിന്നിലൊളിച്ചെന്നും അദ്ദേഹം കത്തിൽ ആരോപിക്കുന്നു. പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവർത്തകയുടെ ആത്മാഭിമാനമാണെന്ന് ഓർക്കണം. ഒപ്പമുള്ളവരെ സംരക്ഷിക്കാൻ കഴിയാത്ത സംഘടന അപ്രസക്തമാണ്. ആവശ്യപ്പെട്ടിട്ടും ഇന്നസെന്റ് വിഷയത്തിൽ ഇടപെട്ടില്ല. ദിലീപിനെ മാധ്യമങ്ങൾ വേട്ടയാടിയപ്പോൾ നിസംഗത പാലിച്ചെന്നും ഗണേഷ് കുമാർ വിമർശിക്കുന്നു. എല്ലാ വിമർശനങ്ങളേയും ഉൾക്കൊള്ളുന്നുവെന്ന് നടനും സാമാജികനുമായ മുകേഷും കോട്ടയത്ത് പറഞ്ഞു.
വാർത്താസമ്മേളനത്തിലെ ഗണേഷ്കുമാറിന്റെ ഇടപെടലുകൾക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷമായ വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ കത്ത് പുറത്തായിരിക്കുന്നത്.