നടൻ ദിലീപിനെയും നാദിർഷായെയും ചോദ്യം ചെയ്യൽ 13–ാം മണിക്കൂറിൽ അവസാനിപ്പിച്ചതു തിരുവനന്തപുരത്തുനിന്നു ലഭിച്ച നിർണായക ഫോൺവിളിയെത്തുടർന്ന്. അഞ്ചു മണിക്കൂർകൂടി ദിലീപിന്റെ മൊഴികൾ രേഖപ്പെടുത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം.
എന്നാൽ, കേസിൽ ഇതുവരെ പ്രതിയല്ലാത്ത മുൻനിര നടനെ വിട്ടയയ്ക്കാനായിരുന്നു പൊലീസിനു ലഭിച്ച കർശന നിർദേശം.
ദിലീപിന്റെ മൊഴിയെടുപ്പ് അനന്തമായി നീളുന്നതു കേരളത്തിലെ തിയറ്റർ ഉടമകളുടെ പുതിയ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ (എഫ്ഇയുഒകെ) ഉദ്ഘാടനം മുടങ്ങാൻ വഴിയൊരുക്കിയ സാഹചര്യവുമുണ്ടായിരുന്നു. ഈ സംഘടനയുടെ പ്രസിഡന്റാണു ദിലീപ്.