സഞ്ചരിക്കുന്ന പാതയിൽനിന്നു സർക്കാരിനെ വ്യതിചലിപ്പിക്കാൻ വിവാദവീരന്മാർക്കാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാദങ്ങള്‍ കൊണ്ട് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വാർഷികയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വികസനത്തിന് വിവാദങ്ങൾ തടസംനിന്ന ചരിത്രം നമുക്കുണ്ട്. ചില വിവാദവീരന്മാർ ഇതിനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാൻ ഇച്ഛാശക്തിയോടെ സർക്കാർ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ജീവനക്കാരുടെ പ്രവർത്തനങ്ങളിലുള്ള അതൃപ്തിയും മുഖ്യമന്ത്രി സമ്മേളനത്തിൽ പങ്കുവെച്ചു. ഒരു സർക്കാർ സർവീസും അർഹിക്കുന്നതിനപ്പുറം വരുമാനം നേടാനുള്ള ലൈസൻസ് അല്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കും കൈക്കൂലിക്കും കുപ്രസിദ്ധിനേടിയ കേനദദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കാൻ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.