തലസ്ഥാനത്ത് നടന്ന രാജ്യാന്തര ഒളിമ്പിക് ദിന റാലിയിൽ രസക്കാഴ്ചയൊരുക്കി മന്ത്രി കടകംപള്ളി സുരേന്ദ്രനും കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാറും. ജീപ്പിൽ കയറി റാലിയിൽ പങ്കെടുക്കാനൊരുങ്ങിയ കെ.ടി.ഡി.സി ചെയർമാനെ മന്ത്രി കളിയാക്കി നിരത്തിലിറക്കി. സെൻട്രൽ സ്റ്റേഡിയത്തിൽ സമാപിച്ച റാലിയിൽ മന്ത്രിമാരും നേതാക്കളും പങ്കാളികളായി
മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു, മന്ത്രി തോമസ് ഐസക്ക് ഫ്ളാഗ് ഓഫ് ചെയ്ത റാലിയുടെ ക്യാപ്റ്റൻ. പക്ഷെ ഒപ്പമുണ്ടായിരുന്ന കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ ഒളിമ്പ്യൻ കെ.എം.ബീനാമോൾക്കൊപ്പം തുറന്നജീപ്പിൽ കയറിയത് മന്ത്രിയ്ക്ക് സുഖിച്ചില്ല. പിന്നെ വിജയകുമാറിനെ എങ്ങനയെങ്കിലും താഴേയിറക്കാനായി കടകംപള്ളിയുടെ ശ്രമം . വിജയകുമാറും വി്ട്ടുകൊടുത്തില്ല
ഒടുവിൽ കടകംപള്ളിയുടെ കുത്തുവാക്കുകൾക്ക് മുന്നിൽ വിജയകുമാർ കീഴടങ്ങി . പിന്നെ ചാനലുകളിലെ ആക്ഷേപഹാസ്യപരിപാടികളിലേക്ക് വിഭവങ്ങളായല്ലോ എന്ന് പരസ്പരം പറഞ്ഞ് ഇരുവരും സെൻട്രൽ സ്റ്റേഡിയംവരെ ഓടി. റാലിയോടനുബന്ധിച്ചു നടന്ന ചടങ്ങിൽ തിരുവനന്തപുരം ഒളിമ്പിക് അസോസിയേഷന്റെ ദൃശ്യമാധ്യമരംഗത്തെ മികവിനുള്ള പുരസ്കാരം മനോരമ ന്യൂസ് ചീഫ് കാമറാമാൻ എം.ആർ.സിന്ധുകുമാർ ഏറ്റുവാങ്ങി