പകർച്ചപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാകുമ്പോഴും മരണസംഖ്യ ഉയരുന്നു. ഒൻപതു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ മൂന്നു പേർ കൂടി മരിച്ചു. പ്രാഥമിക, സാമൂഹിക ആരോഗ്യകേന്ദ്രങ്ങൾ ഉച്ചയ്ക്കുശേഷവും പ്രവർത്തിക്കുമെന്ന് മന്ത്രി കെ.ടി ജലീൽ പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ നാളെ സർവ്വ കക്ഷി യോഗം ചേരും.
പാലക്കാട് ഓങ്ങല്ലൂരില്‍ ഒന്‍പതുമാസം പ്രായമുള്ള മുഹമ്മദ് റഫീന്റെ ജീവനാണ് ഡെങ്കിപ്പനി കവർന്നത്. ചേലക്കര തോടുക്കാട്ടില്‍ വീട്ടില്‍ അമ്പിളിയും ഉടുമ്പന്നൂർ പുൽപ്പറമ്പിൽ അ ഭിലാഷും ഇന്ന് മരണത്തിനു കീഴടങ്ങി. പകർച്ചപ്പനി കണക്കിലെടുത്ത് പ്രാഥമിക, സാമൂഹിക ആരോഗ്യകേന്ദ്രങ്ങൾ ഉച്ചയ്ക്കുശേഷവും പ്രവർത്തിക്കുമെന്ന് മന്ത്രി കെ.ടി ജലീൽ പറഞ്ഞു. ഇവിടേക്ക് കൂടുതൽ ഡോക്ടർമാരേയും പാരാമെഡിക്കൽ സ്റ്റാഫിനേയും നിയമിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾക്കായി ഒാരോ പഞ്ചായത്തിലും 25000 രൂപ വീതം ചെലവഴിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനനന്തപുരം ജനറൽ ആശുപത്രിയിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രത്യേക പനിക്ളിനിക് തുടങ്ങി. വൈകിട്ട് 2 മുതൽ ആറുവരെയാണ് ക്ളിനിക്ക് പ്രവർത്തിക്കുക. പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നാളെ വൈകിട്ട് മൂന്നിന് സർവകക്ഷിയോഗം ചേരും. പക്ഷേ ഒരു വശത്ത് മുന്നേറുന്ന പ്രതിരോധ ബോധത്കരണ പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിലെത്തിയിട്ടില്ലെന്നതിന്റെ സൂചനയാണ് ഉയരുന്ന മരണസംഖ്യ.