പുതുവൈപ്പിലെ പൊലീസ് നടപടി നരനായാട്ടെന്ന് സി.പി.ഐ. നടപടിയെ വിമര്‍ശിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മയും രംഗത്ത്. തോക്കും ലാത്തിയും ഉപയോഗിച്ച് സമതത്തെ അടിച്ചമര്‍ത്താന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പുതുവൈപ്പില്‍ നരനായാട്ട് നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമന്ന് സി.പി.ഐ ആവശ്യപ്പെട്ടു. പാവപ്പെട്ടവരെ തീവ്രവാദികളാക്കാനാണ് പൊലീസ് ശ്രമമെന്ന് കാനം രാജേന്ദ്രന്‍ കുറ്റപ്പെടുത്തി. സമരക്കാരെ യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്യാനാണ് നീക്കമെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.
സമരങ്ങള്‍ അടിച്ചമര്‍ത്തുന്നത് സര്‍ക്കാര്‍ നിലപാടല്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. ഐ.ഒ.സിയുമായി താന്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ തെറ്റായിട്ടാണ് വ്യാഖ്യാനിച്ചെന്നും പ്ലാന്‍റ് നിര്‍മ്മാണം നിര്‍ത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നില്ലെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു. ലാത്തിചാർജിന് നേതൃത്വം നല്‍കിയ യതീഷ്ചന്ദ്രയെ സസ്പെൻഡ് ചെയ്യണമെന്ന് വിഎസ് ആവശ്യപ്പെട്ടതോടെ നടപടി ഉണ്ടാവില്ലെന്നുറപ്പായെന്ന് രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു.