മുൻ ഡിജിപി ഡോ.സിബി മാത്യൂസ് തന്റെ സർവീസ് സ്റ്റോറിയിൽ സൂര്യനെല്ലിക്കേസിലെ ഇരയെക്കുറിച്ച് നടത്തിയ പരാമർങ്ങൾ വിവാദമാകുന്നു. പീഡനത്തിനിരയയായ പെൺകുട്ടിയുടെ സ്വഭാവത്തിൽ സംശയം തോന്നിയിരുന്നുവെന്നും കേസിലേക്ക് പി.ജെ. കുര്യനെ പേര് വലിച്ചിഴയ്ക്കുകയായിരുന്നെന്നുമാണ് 'നിർഭയം' എന്ന പേരിൽ ഇറങ്ങിയ സിബി മാത്യൂസിന്റെ പുസ്തകത്തിലുള്ളത്. സുപ്രീംകോടതിയുടെ പരിഗണയിയിലിരിക്കുന്ന വിഷയത്തിൽ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയ സിബി മാത്യൂസിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് പെൺകുട്ടിയുടെ കുടുംബം
നിർഭയം എന്ന പേരിൽ പുറത്തിറങ്ങിയ ഡോ. സിബി മാത്യൂസിന്റെ അനുഭവക്കുറുപ്പുകളിലാണ് സൂര്യനെല്ലിക്കേസിനെക്കുറിച്ചള്ള പരമാർശം,. അന്വേഷണത്തിന്റെ പ്രാഥമിക ഘടത്തിൽ പെൺകുട്ടിയുടെ മൊഴിയെടുത്തിരുന്നു. എന്നാൽ പലപ്പോഴും കഥകളുണ്ടാക്കി വഴിമാറിപ്പോകാനാണ് പെൺകുട്ടി ശ്രമിച്ചത്. ചില ചോദ്യങ്ങൾക്ക് കള്ളച്ചിരിയോടെയായിരുന്നു മറുപടി. എന്തൊക്കെയോ അവർ മറച്ചുവയ്ക്കാൻ ശ്രമിച്ചു. കേസിനാസ്പദമായാ സംഭവം ഉണ്ടാകുന്നതിന് മുമ്പ് , ചെറിയ കുട്ടിയായിരുന്നപ്പോൾ ഇവർ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ലേഖനത്തിൽ സിബി മാത്യൂസ് പറഞ്ഞു വയ്ക്കുന്നു. പി.ജെ. കുര്യന്റെ പേര് കേസിലേയ്ക്ക് വലിച്ചിഴയ്ക്ക്പ്പെടുകയായിരുന്നു. ആദ്യം കുര്യന്റെ പേര് പറയാതിരുന്ന പെൺകുട്ടി പിന്നീട് എന്തുകൊണ്ട് അത് പറഞ്ഞു. ചിലർക്ക് കുര്യനെ കേസിൽപെടുത്തണമെന്ന് താൽപര്യമുണ്ടായിരുന്നെന്നും സിബി മാത്യൂസ് തന്റെ ലേഖനത്തിൽ പറയുന്നു. അതേസമയം നിറം പിടിപ്പിച്ചതും ഊഹോപോഹങ്ങൾ നിറഞ്ഞതുമായ ഇത്തരം ആക്ഷേപങ്ങൾ കുടുംബത്തെ ആകെ തകർത്തുവെന്നാണ് ആരോപണം.
സുപ്രീം കോടതിയുടെ പരിഗണയിലിക്കുന്ന വിഷയത്തിൽ ഇത്തരം പരാമർശങ്ങൾ കേസിനെ ദുർബലപ്പടുത്തുമെന്നും കുടംബം പറയുന്നു.ഏതായാലും നിയമ നടപടികളുമാി മുന്നോട്ടുപോകാനാണ് ഇവരകുടെ തീരുമാനം