കാൽപന്തുകളിയുടെ പെരുമ മാത്രമല്ല കോഴിക്കോട് നൈനാം വളപ്പിനെ വ്യത്യസ്തമാക്കുന്നത്. കഴിഞ്ഞ 40 വർഷമായി ഹർത്താലിനോട് നോ പറയുകയാണ് ഇവിടുത്തുകാർ.
എല്ലാഹർത്താൽ ദിനത്തിലും നൈനാംവളപ്പിൽ നിന്നുള്ള കാഴ്ചയാണിത്. എല്ലാം പതിവുപോലെ.ബാർബർ ഷോപ്പ്, മീൻകച്ചവടം, വസ്ത്ര വിപണി എല്ലായിടത്തും കച്ചവടം തകൃതിയായി നടക്കുന്നു.
എല്ലാ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഇവിടെയുമുണ്ട്. അവർക്കെല്ലാം പ്രതിേഷധങ്ങളും നിലപാടുകളുമുണ്ട്. കോഴിക്കോട് നഗരത്തിന്റെ മറ്റിടങ്ങളിൽ നിന്നും നൈനാംവളപ്പിലെത്തി സാധനം വാങ്ങുന്നവരുണ്ട്. ഹർത്താൽ ദിനങ്ങളിൽ കച്ചവടം കൂടുമെന്നതും ഇവിടുത്തുകാരുടെ സന്തോഷം ഇരട്ടിയാക്കുന്നു.