അറുപതാം വാര്‍ഷികത്തില്‍ അറുപത്തിമൂന്നാം ഹര്‍ത്താലിന് ഇരയായി കേരളം. ഹര്‍ത്താല്‍ നടത്തിപ്പില്‍ മുന്നില്‍ സംഘ്പരിവാര്‍, ഈ വര്‍ഷം നടത്തിയത് 25ല്‍ ഏറെ ഹര്‍ത്താലുകള്‍. സിപിഎമ്മും ഇടതുമുന്നണിയും 11 ഹർത്താലുകളും , യുഡിഎഫ് എട്ട് ഹർത്താലുകളും ഈ വർഷം നടത്തി. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താല്‍ ബുദ്ധിമുട്ടിലാക്കുന്നത് സാധാരണക്കാരെയാണ്. കോഴിക്കോട് ജില്ലയിൽ ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താൽ ആദ്യമണിക്കൂറില്‍ പൂര്‍ണം. കെഎസ്ആര്‍ടിസിയടക്കം സര്‍വീസ് നിര്‍ത്തിവച്ചു. ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങുന്നത്. കടകമ്പോളങ്ങളെല്ലാം രണ്ടാംദിവസവും അടഞ്ഞുകിടക്കുകയാണ്.
അഖിലേന്ത്യാ അഗ്രിക്കള്‍ച്ചറല്‍ പ്രവേശന പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥികളെ പൊലീസാണ് പരീക്ഷാകേന്ദ്രങ്ങളിലെത്തിക്കുന്നത്. പാർട്ടി ഓഫീസുകൾ വ്യാപകമായി അക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ബി.െജ.പി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താല്‍ . അതേസമയം ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു . ഫറോക്ക് ലോക്കല്‍കമ്മിറ്റി ഒാഫിസ് ഇന്നലെ അക്രമികള്‍ തീയിട്ടു നശിപ്പിച്ചു. പത്തുമണിക്ക് ബിജെപി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തും.