മഴക്കാലം എത്തിയതോടെ അശാസ്ത്രീയ നിർമാണങ്ങൾ ദുരന്തം വിതയ്ക്കാൻ തുടങ്ങുന്നു. മഴയിൽ മതില്‍ ഇടിഞ്ഞുവീണ് എറണാകുളത്ത് വീട്ടമ്മ മരിച്ചു. അനധികൃത നിർമാണങ്ങൾക്കെതിരെ നടപടിക്ക് തദ്ദേശസ്ഥാപനങ്ങളും തയ്യാറാകുന്നില്ല.
മുപ്പത്തിനാലുകാരിയായ സിജിയെ തേടി ദുരന്തം എത്തിയത് രാവിലെ എട്ടരയോടെയാണ്. ഏഴുവയസുകാരനായ മകനെ സ്കൂളിൽ അയച്ചതിന് തൊട്ടുപിന്നാലെ പിൻഭാഗത്ത് മതിൽ ഇടിയാൻ തുടങ്ങി. ഈ സമയത്ത് പുറത്തിറങ്ങിയ സിജിയുടെ മേൽ മതിൽ പൂർണമായും പതിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്ക് മരണം സംഭവിച്ചിരുന്നുവെന്ന് അയൽവാസികൾ.
ചങ്ങനാശേരി വാകത്താനത്ത് നിന്നുള്ള സുനിൽ വി ചാണ്ടിയും സിജിയും ഒരുവർഷം മുൻപാണ് ഇവിടെ വീടുവാങ്ങി താമസം തുടങ്ങിയത്. പിൻഭാഗത്ത് വലിയ മൺതിട്ടയ്ക്ക് താങ്ങായി കെട്ടിയ മതിലാണ് ഇടിഞ്ഞത്. അതേസമയം ഇവിടെ നിന്ന് മണ്ണെടുത്ത ശേഷം കെട്ടിയ മതില്‍ മറ്റ് പല ഭാഗത്തും വീഴാറായ നിലയില്‍ തന്നെയാണ്.
പ തുടർന്ന് അടുത്തയിടെ ചില്ലറ അറ്റകുറ്റപ്പണികൾ ഈ മതിലിൽ നടത്തി. ഇതും നാട്ടുകാരുടെ കണ്ണിൽ പൊടിയിടാന്‍ മാത്രമായിരുന്നു. ബലക്ഷയം പ്രത്യക്ഷത്തിൽ തന്നെ ബോധ്യമാകും. എന്നാൽ പഞ്ചായത്ത് അടക്കം ഉത്തരവാദിത്തപ്പെട്ട സംവിധാനങ്ങളൊന്നും ഇനിയും ഇതൊന്നും അറിഞ്ഞ മട്ടില്ല.