റേഷൻകട വഴിയുള്ള ആട്ട വിതരണം ജൂലൈ മുതൽ പുനരാരംഭിക്കും. 15 രൂപയ്ക്ക് ഒരു കിലോ അട്ട ലഭിക്കും. സ്വകാര്യ കമ്പനികളെ സഹായിക്കാൻ വേണ്ടി ആറുമാസമായി ഉദ്യോഗസ്ഥർ അട്ടിമറിച്ച ആട്ടവിതരണം ഭക്ഷ്യമന്ത്രി ഇടപെട്ടാണ് പുനരാരംഭിക്കുന്നത്.
വർഷങ്ങളായി കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ഗോതമ്പ് പൊടിച്ച് ആട്ടയാക്കി റേഷൻകടകളിലൂടെ വിതരണം ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞവർഷം കേന്ദ്രം ഗോതമ്പ് വിഹിതം വെട്ടിക്കുറച്ചു. ഇതോടെ അട്ടവിതരണവും നിലച്ചു. കേന്ദ്രം വിഹിതം പുനസ്ഥാപിച്ചെങ്കിലും ആട്ടയാക്കാൻ ഉദ്യോഗസ്ഥർ താൽപര്യം കാണിച്ചില്ല. കരിഞ്ചന്തയിൽ ഗോതമ്പിനുള്ള ഡിമാൻഡാണ് കാരണം. ആറായിരത്തി ഇരുനൂറ് മെട്രിക് ടൺ ഗോതമ്പാണ് ഒരു മാസം കിട്ടുന്നത്. ഇതിലേറെയും കരിഞ്ചന്തയിലേക്ക് ഒഴുകുകയാണിപ്പോൾ. ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് ഭക്ഷ്യ മന്ത്രിയുടെ ഇടപെടൽ.
ആറുരൂപയ്ക്കാണ് കേന്ദ്രത്തിൽ നിന്ന് ഗോതമ്പ് കിട്ടുന്നത്. പൊടിച്ച് അയണും ഫോളിക്് ആസിഡും ചേർത്ത് സമ്പു·ഷ്ടീകരിച്ച് പായ്ക്കറ്റിലാക്കി നൽകുന്നതിന് മില്ലുകാർക്ക് കൊടുക്കേണ്ടത് നാലു രൂപ. സപ്ലൈകോയുടെ കൈകാര്യ ചെലവു കൂടിയാകുമ്പോൾ 15 രൂപയ്ക്ക് ഒരു കിലോ അട്ട ലഭിക്കും. പൊതുവിപണിയിൽ 45 രൂപ വരെ വിലയുള്ളപ്പോൾ റേഷൻ അട്ട സാധാരണക്കാർക്ക് ആശ്വാസമാകും. ഉദ്യോഗസ്ഥർ പദ്ധതി അട്ടിമറിച്ചില്ലെങ്കിൽ.