മുസ്‍ലിം ഏകോപനസമിതി ഹൈക്കോടതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നാലുപ്രവര്‍ത്തകര്‍ക്കും രണ്ട് പൊലീസുകാര്‍ക്കും പരുക്കേറ്റു. മതപരിവര്‍ത്തനം നടത്തിയ യുവതിയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടിയ്ക്കെതിരെയായിരുന്നു മാര്‍ച്ച്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മുസ്‌ലിം ഏകോപനസമിതി എറണാകുളം ജില്ലയില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനംചെയ്തു.
മണപ്പാട്ടിപറമ്പിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് സെൻറ് ആൽബർട്ട്്സ് കോളജിന് മുൻപിൽ പൊലീസ് തടഞ്ഞപ്പോഴാണ് പ്രവർത്തകർ ബാരിക്കേഡ് തകർത്ത് മുന്നേറിയത്. തുടർന്ന് നടത്തിയ ജലപീരങ്കിയിലും കണ്ണീർവാതക പ്രയോഗത്തിനും പ്രതിഷേധക്കാരെ തടയാനായില്ല
ഒടുവിൽ നേതൃത്വം ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വിവിധ മുസ്ലിം സംഘടനകളിൽ നിന്നുള്ള അയ്യായിരത്തോളം പേരാണ് മുസ്ലിം ഏകാപന സമിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഹൈക്കോടതി മാർച്ചിൽ അണി നിരന്നത്. നിർബന്ധിത മതപരിവർത്തനമെന്ന് പറഞ്ഞ് വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് പിൻവലിക്കും വരെ ശക്തമായ പ്രതിഷേധം തുടരുമെന്നും മുസ്ലിം ഏകോപന സമിതി മുന്നറിയിപ്പ് നൽകി.