വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കാവുന്ന സാഹചര്യമല്ലെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. നയപരമായ മാറ്റങ്ങളുണ്ടെങ്കില്‍ ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം പദ്ധതിയ്ക്കെതിരായ സി.എ.ജി റിപ്പോർട്ടിനെതിരെ കൂടുതൽ ആരോപണങ്ങളുമായി കോൺഗ്രസ് രംഗത്തെത്തി. വിഴിഞ്ഞത്തിനെതിരെ ലേഖനം എഴുതിയ ആളെയാണ് സി.എ ജി ഉപദേശകനാക്കിയതെന്ന് കോവളം എം.എൽഎ, എം.വിൻസെന്റ ആരോപിച്ചു.
പദ്ധതിയ്ക്കെതിരായ സി.എജി റിപ്പോർട്ട് നിയമസഭയിലും ചർച്ചയായതിന് പിന്നാലെയാണ് വകുപ്പ് മന്ത്രി നിലപാട് വ്യക്തമാക്കിയത്
സിഎ ജി റിപ്പോര്‍ട്ടിന്‍മേലുള്ള അന്വേഷണത്തെപ്പറ്റി തീരുമാനമായിട്ടില്ലെന്നും മന്ത്രി അറിയിച്ചു. അതേസമയം സി.എജി റിപ്പോർട്ടിൽ സംശയമുണ്ടെന്ന് കോവളം എം.എൽ.എ എം. വിൻസെന്റ് ആരോപിച്ചു. റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പ് തന്നെ ഇതിലെ വിവരങ്ങൾ വി.എസ് അച്യുതാനന്ദൻ അറിഞ്ഞിരുന്നുവെന്നും എം.എൽ.എ പറയുന്നു, റിപ്പോർട്ടിൽ സംശയമുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആരോപിച്ചിരുന്നു