കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ രൂക്ഷമായ പോര്. ആരോപണ പ്രത്യാരോപണവുമായി രാജു നാരായണ സ്വാമിയും ബിജു പ്രഭാകറും.രാജു നാരായണ സ്വാമി മനപൂര്‍വം വിജിലന്‍സ് കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നെന്ന് ബിജു പ്രഭാകര്‍..ബിജു പ്രഭാകറിന്റെ ഐ.എ.എസ് വ്യാജമാണെന്ന് രാജു നാരായണ സ്വാമിയുടെ മറുപടി. ഉന്നത ഉദ്യോഗസ്ഥരുടെ തമ്മിലടി അനാവശ്യമാണെന്നായിരുന്നു കൃഷിമന്ത്രിയുടെ പ്രതികരണം.
കൃഷി വകുപ്പ് സെക്രട്ടറിയും ഡയറക്ടറും തമ്മിൽ ഏറെക്കാലമായി നിന്ന ശീതസമരമാണ് പരസ്യമായ ആരോപണ പ്രത്യോരോപണങ്ങൾക്ക് വഴിമാറിയത്. കടുത്തവിമര്‍ശനവുമായി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകറാണ് ആദ്യം രംഗത്തുവന്നത്. കൃഷിവകുപ്പില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും അവധിക്ക് അപേക്ഷനല്‍കിയെന്നും ബിജു പ്രഭാകര്‍ പറഞ്ഞു
തുടർന്ന് ബിജു പ്രഭാകറിന്റെ ഐ.എ.എസ്.വ്യാജമാണെന്ന് തെളിയിക്കുന്ന രേഖകൾ തന്റെ കൈവശമുണ്ടെന്ന പ്രത്യോരോപണവുമായി രാജുനാരായണസ്വാമിയും രംഗത്തെത്തി.അഴിമതി തെളിയുമെന്നായപ്പോഴുള്ള മുൻകൂർ ജാമ്യമാണിതെന്നും സ്വാമി തിരിച്ചടിച്ചു
ഉദ്യോഗസ്ഥരുടെ പ്രതികരണങ്ങൾ കടുത്തപ്പോൾ ഇടപെടലുമായി മന്ത്രി വി.എസ്.സുനിൽകുമാർ രംഗത്തെത്തി. അനാവശ്യവിവാദമുണ്ടാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.