അടുത്തമാസം മുപ്പതിനു മുമ്പ് സംസ്ഥാനസർക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ നിയമസഭയെ അറിയിച്ചു. മന്ത്രിമാരുടെ മറുപടി നീണ്ടുപോകുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം ധനാഭ്യർഥന ചർച്ചയുടെ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. അതിനിടെ, സ്പീക്കറുടെ റൂളിങിനുശേഷവും മുഖ്യമന്ത്രി മറുപടി നൽകേണ്ട പല ചോദ്യങ്ങൾക്കും ഇന്നും ഉത്തരമുണ്ടായിരുന്നില്ല.
മലപ്പുറം ഉപതിരഞ്ഞെടുപ്പു വന്നതാണ് മദ്യംനയം വൈകാൻ കാരണം. ആർക്കും ഷാപ്പു പൂട്ടിക്കാം, അതുകൊണ്ട് ലഹരിയുടെ ഉപയോഗം ഇല്ലാതാവുന്നില്ലെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.
ധനാഭ്യർഥനചർച്ചക്ക് ചർച്ചക്ക് മന്ത്രിമാർ നൽകിയ മറുപടി നീണ്ടുപോയതാണ് പ്രതിപക്ഷത്തിന്റെ സഭാ ബഹിഷ്കരണത്തിലെത്തിയത്. തദ്ദേശഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ നേട്ടം പരാമർശിച്ചതായിരുന്നു പ്രകോപനം.
ജലീൽ പ്രസംഗം തുടർന്നതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ചോദ്യത്തോരവേളയിൽ ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട പല ചോദ്യങ്ങള്‍ക്കും വിവരങ്ങള്‍ ശേഖരിച്ചുവരുന്നു എന്നായിരുന്നു ഇന്നത്തെയും മറുപടി. കാവേരി സെല്‍ പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നൽകിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയിരുന്നു.