കണ്ണൂർ പയ്യന്നൂരിൽ കൊല്ലപ്പെട്ട ആർ എസ് എസ് പ്രവർത്തകൻ ബിജുവിന്റെ വീട് കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി സന്ദർശിച്ചു. പൊലീസ് നിലവിൽ നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ബിജുവിന്റെ കുടുംബം മന്ത്രിയോട് ആവശ്യപ്പെട്ടു. കണ്ണൂരിലെ സ്ഥിതി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തുമെന്ന് അറിയിച്ച രാജീവ് പ്രതാപ് റൂഡി സമാധാനം പുനസ്ഥാപിക്കാന്‍ സംസ്ഥാനം ആവശ്യപ്പെട്ടാല്‍ കേന്ദ്രം എന്തുസഹായം ചെയ്യാന്‍ തയാറാണെന്നും പറഞ്ഞു.
മംഗളുരു എം പി നളിൻ കുമാർ കട്ടീൽ ,ബി ജെ പി അധ്യക്ഷൻ കുമ്മനം രാജശേഖരൻ എന്നിവർക്കൊപ്പമാണ് കേന്ദ്ര മന്ത്രി രാജിവ് പ്രതാപ് റൂഡി ബിജുവിന്റെ രാമന്തളി യി ലെ വിട്ടിൽ എത്തിയത്. കുടുംബത്തിന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി കുടുംബത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ജനങ്ങളുടെ ജീവന് സുരക്ഷയൊരുക്കേണ്ടത് സംസ്ഥാന സർക്കാരാണ്.സമാധാനം ഉറപ്പാക്കാന്‍ സംസ്ഥാനത്തിന് എന്തുസഹായം ചെയ്യാനും കേന്ദ്രം തയാറാണെന്നും മന്ത്രി പറഞ്ഞു. പ്രദേശത്തെ സ്ത്രീകളുടെ കണ്ണുകളില്‍ ഇപ്പോഴും ഭയമാണ്.
നിലവിലെ അന്വേഷ്ണത്തിൽ വിശ്വാസമില്ലെന്നും കേന്ദ്ര ഏജൻസിയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും കുടുംബം മന്ത്രിയോട് ആവശ്യപ്പെട്ടു. ബിജുവിന്റെ കൊലപാതകം ദേശീയ തലത്തിൽ എത്തിച്ച് കേന്ദ്ര ഇടപെടലിനാണ് ബി.ജെ.പിയുടെ ശ്രമം.