സാമ്പത്തികസംവരണം വേണമെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാട് സി.പി.എം നിലപാടിന് വിരുദ്ധം. പട്ടികജാതി, പട്ടികവർഗ സംവരണം തുടരണമെന്നാണ് പാർട്ടിനിലപാട്. ഉത്തരേന്ത്യയിൽ ജാതിസംവരണത്തിനെതിരെ ചിലസംഘപരിവാർ സംഘടനകൾ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന ആക്രമണത്തിനെതിരെ സി.പി.എം എടുക്കുന്ന ശക്തമായ നിലപാടിനെ ചോദ്യംചെയ്യാൻ കടകംപള്ളിയുടെ പരാമർശം അവസരമൊരുക്കുമെന്നും വിലയിരുത്തപ്പെടുന്നു.
സാമ്പത്തിക സംവരണം വേണമെന്നാണ് സിപിഎം നിലപാടെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പരാമർശം ശ്രദ്ധയിൽ പെടുത്തിയപ്പോൾ പമ്പരവിഡ്ഢിത്തം എന്നായിരുന്നു കേന്ദ്രകമ്മിറ്റിയംഗം കൂടിയായ മുതിർന്ന നേതാവിന്റെ പ്രതികരണം. സംവരണം സംബന്ധിച്ച സി.പി.എം നിലപാട് ഇങ്ങനെ. ഒന്ന്- നിലവിലെ എസ്.സി, എസ്.ടി സംവരണം മാറ്റമില്ലാതെ തുടരണം. രണ്ട്- പിന്നാക്ക സമുദായങ്ങളിലെ ക്രീമിലെയർ വിഭാഗത്തെ മാറ്റി നിർ്ത്തി സംവരണം നൽകണം. എന്നിട്ടും യോഗ്യനായ ഉദ്യോഗാർഥിയെ കിട്ടിയില്ലെങ്കിൽ മാത്രം ക്രീമിലെയർ പട്ടികയിൽ നിന്ന് നിയമനം നൽകാം. മൂന്ന്- മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവർക്ക് സംവരണം നൽകണം. അതും ആദ്യ രണ്ട് വിഭാഗത്തിന്റെ സംവരണത്തെ ബാധിക്കാതെ മാത്രമേ പാടുള്ളു. ഈ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പരാമർശത്തെ സി.പി.എമ്മിന്
മുന്നാക്കമെന്നോ പിന്നാക്കമെന്നോ നോക്കാതെ സാമ്പത്തികസ്ഥിതിനോക്കി സംവരണമേർപ്പെടുത്തണം എന്ന പ്രസ്താവനയെ പ്രത്യേകിച്ചും. പാർട്ടി നിലപാടിന് വിരുദ്ധമായ പരാമർശത്തിന്റെ പേരിൽ കടകംപള്ളി മറുപടി പറയേണ്ടി വരുമെന്ന് ഉറപ്പാണ്. പുഷ്പക ബ്രാഹ്മണ സേവാസംഘം ദേശീയ സമ്മേളനത്തിൽ ആനുഷംഗികമായി പറഞ്ഞതാണെവും പോരാതെ വരും. സംവരണവിഷയത്തിൽ പാർട്ടിയുടെ ഉറച്ചനിലപാടാണ് ഇതുവഴി ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. അതിനാൽ തന്നെ ഇക്കാര്യത്തിൽ സി.പി.എമ്മിന്റെ ഔദ്യോഗിക പ്രതികരണമാണ് ഇനി പ്രധാനം.