ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ വാങ്ങിയതിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഡോക്ടർമാർക്ക് തടവും പിഴയും. ആരോഗ്യവകുപ്പ് ഡയറക്ടറായിരുന്ന ഡോ.വി.കെ.രാജനും തിരുവനന്തപുരം ഡി.എം.ഒ ആയിരുന്ന ഡോ.ശൈലജയ്ക്കുമാണ് അഞ്ചുവർഷം തടവും 52 ലക്ഷം രൂപ പിഴയും വിധിച്ചത്.
2002-2003 കാലഘട്ടത്തിൽ ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ വാങ്ങിയതിൽ അഴിമതി കണ്ടെത്തിയതിനെതുടർന്നാണ് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ വിധി. 1,49,17,250 രൂപയുടെ മരുന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറായിരുന്ന വി.കെ.രാജനും ,ഡി.എം.ഒ ആയിരുന്ന ഷൈലജയും ചേർന്ന് വാങ്ങിയത്. യാതൊരു അടിയന്തര സാഹചര്യവുമില്ലാതെ വാങ്ങികൂട്ടിയ മരുന്ന് സൂക്ഷിക്കാനുള്ള ഐ.എൽ.ആർ സംവിധാനവും ആരോഗ്യവകുപ്പിനുണ്ടായിരുന്നില്ല. ഫ്രീസറിൽ സൂക്ഷിച്ച മരുന്നിന്റെ ഗുണമേന്മ നഷ്ടപ്പെട്ടതുകാരണം ഈ വാക്സിൻ ഉപയോഗിച്ച തിരുവനന്തപുരം കല്ലിയൂർ നിവാസികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇത് വാർത്തയായതിനെ തുടർന്ന് അന്നത്തെ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
വിജിലൻസിന്റെ പ്രത്യേക യൂണിറ്റ് അന്വേഷിച്ച കേസിൽ ക്രമക്കേട് കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. കേസിലെ മറ്റ് പ്രതികളായിരുന്ന പി.സദാശിവൻ നായർ,കെ.മുഹമ്മദ് എന്നിവരെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു