ലാവലിൻ കേസിൽ നിലപാടെടുത്തിന്റ പേരിൽ വൈരാഗ്യം തീർത്ത പിണറായിയ്ക്ക് മറുപടി നല്‍കുമെന്ന് കെ.എം ഷാജഹാൻ. ഇനിയുള്ള ജീവിതം അതിനുള്ളതാണന്നും താൻ മൂന്നാംതലമുറ കമ്യൂണിസ്റ്റാണന്നും ഷാജഹാൻ ജയിൽ മോചിതനായശേഷം തുറന്നടിച്ചു. തിരുവനന്തപുരം സി ജെ എം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതോടെയാണ് മഹിജയുടെ സമരത്തെ പിന്തുണച്ചതിന്റ പേരിൽ ജയിലടയ്ക്കപ്പെട്ട അഞ്ചുപേർക്കും പുറത്തിറങ്ങാനായത്.
ലാവലിന്‍ കേസില്‍ അഴിമതി നടത്തിയെന്ന് ബോധ്യമുളളതുകൊണ്ടാണ് പിണറായിക്കെതിരെ നിലപാട് എടുത്തത്.അന്നുമുതൽ തുടങ്ങിയതാണീ പക.അത് തീര്‍ക്കാനാണെങ്കിൽ കേരളത്തിലത് നടക്കില്ലെന്ന് ഷാജഹാൻ പറഞ്ഞു.
പക തീർക്കാനായിരുന്നെങ്കിൽ തന്നെ കൊല്ലാമായിരുന്നല്ലോ.അങ്ങനെ കൊന്നാൽ അഞ്ചുതിരഞ്ഞെടുപ്പിലെങ്കിലും സിപി.എം തോൽക്കുമെന്ന് ·ഷാജഹാൻ പറഞ്ഞു.ഷാജഹാൻ ജയിൽ മോചിതനായതോടെ അമ്മ എൽ. തങ്കമ്മ വീട്ടിൽ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു.
ഗൂഢാലോചന ചുമത്തി പൊതുപ്രവര്‍ത്തകരെ കല്‍ത്തുറുങ്കില്‍ അടച്ച മുഖ്യമന്ത്രി മാപ്പുപറയണമെന്നായിരുന്നു ജയില്‍മോചിതനായ എസ്.യു.സി.ഐ നേതാവ് ഷാജിര്‍ ഖാന്റ് പ്രതികരണം.
സര്‍ക്കാരാണ് ഗൂഢാലോചന നടത്തിയതെന്ന് ജഡ്ജിയ്ക്കുപോലും ബോധ്യപ്പെട്ടെന്ന് എസ്.മിനിയും പ്രതികരിച്ചു. പൊലീസും ലഹരിമാഫിയയും തമ്മിലുളള ബന്ധത്തെകുറിച്ച് ഡി.ജി.പിയോട് പറയാനാണ് പൊലീസ് ആസ്ഥാനത്ത് എത്തിയതെന്ന് സ്വാമി ഹിമവൽ ഭദ്രാനന്ദ
കള്ളക്കേസിൽ കുടുക്കിയ പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു.ഉപാധികളോടെയാണ് അഞ്ചുപേർക്കും കോടതി ജാമ്യം അനുവദിച്ചത്.