നന്തൻകോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡൽ ജിൻസണിന്റെ മാനസികാവസ്ഥ വെളിവാകാൻ പത്തുദിവസത്തെയെങ്കിലും നിരീക്ഷണം അനിവാര്യമെന്ന് മനോരോഗ വിദഗ്ധർ.കേഡലിന്റെ ഇരട്ടവ്യക്തിത്വം ബന്ധുക്കൾ പോലും തിരിച്ചറിയാതെ പോയതാണ് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിലേക്ക് നയിച്ചത്. ആസ്ട്രൽ പ്രജക്ഷൻ അഥവാ ശരീരത്തിൽ ആത്മാവിനെ മോചിപ്പിക്കുന്ന വിദ്യ പരീക്ഷിക്കാൻ കേഡലിനെ പ്രേരിപ്പിച്ചത് ഇരട്ടവ്യക്തിത്വത്തിന് തെളിവാണ്.
യുക്തിരഹിത വിശ്വാസമാണ് കേഡൽ ജിൻസൺ എന്ന യുവാവിനെ കൊടുംകുറ്റവാളിയാക്കിമാറ്റിയത്. കൊലപാതകത്തിന് ശേഷം ചെന്നൈയിലേക്ക് പോയതും പിന്നീട് മടങ്ങിയെത്തിയതും കുറ്റബോധം തരിമ്പും പ്രകടിപ്പിക്കാത്തതും ഇരട്ടവ്യക്തിത്വത്തിന്റെ തെളിവാണ്.
സമൂഹത്തിൽ നിന്ന് ഒഴിഞ്ഞുമാറി ജീവിക്കുന്ന വ്യക്തികളാണ് ഇത്തരത്തിലുള്ള അപകടരമായ മനോനിലയിലെത്തുന്നത്. കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ അപൂർവത്തിൽ അപൂർവമായ അന്വേഷണത്തിലാണ് കേരള പൊലീസ്.