സംസ്ഥാനത്തെ എല്ലാ എൻജിനീയറിംങ് കോളജുകളിലും സാങ്കേതിക സർവകലാശാലയുടെ പരിശോധന. വരുന്ന അധ്യയന വർഷം അഫിലിയേഷൻ നൽകണമോ എന്ന് തീരുമാനിക്കാണ് പരിശോധന നടത്തുന്നത്. അന്തിമ തീരുമാനം എടുക്കാൻ ഡോ. മൈക്കിൾ തരകന്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചു.
സർക്കാർ, സർക്കാർ നിയന്ത്രിതം, സ്വാശ്രയം എന്നീ വിഭാഗങ്ങളിലുള്ള എല്ലാ കോളജുകളിലും, സാങ്കേതിക സർവകലാശാലയുടെ പ്രതിനിധികളെത്തി പരിശോധന നടത്തും. AICTE പറയുന്ന മാനദണ്ഡങ്ങൾ അനുസരിച്ചാണോ കോളജ് പ്രവർത്തിക്കുന്നത് എന്ന് അറിയാനാണിത്. അടിസ്ഥാന സൗകര്യങ്ങൾ മുതൽ അക്കദമിക്ക് കാര്യങ്ങൾ വരെ കണക്കിലെടുത്താവും ഒരു കോളജിന് അഫിലിയേഷൻ നൽകണോ വേണ്ടയോ എന്നതിനെ കുറിച്ച് തീരുമാനമെടുക്കുക.സർക്കാർ, എയ്ഡഡ് എൻജിനീയറിംങ് കോളജുകളിലെ അധ്യാപകരാവും പരിശോധന നടത്തുക.
AICTE നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യാവലി പൂരിപ്പിച്ച ഇവർ സർവകലാശാലക്ക് നൽകും. ഈ മാസം 30 ന് മുൻപ് റിപ്പോർട്ടുകൾ സമർപ്പിക്കണം. ഈ റിപ്പോർട്ടുകൾ പരിശോധിക്കാൻ കണ്ണൂർ സർവകലാശാല മുൻവൈസ് ചാൻസർ ഡോ.മൈക്കിൾ തരകന്റെ നേതൃത്വലുള്ള സമിതിയെ നിയോഗികകകും. തിരുവനന്തപുരത്തെ രണ്ട് സർക്കാർ എൻജിനീയറംങ് കോളജുകളിലെയും കൊല്ലം ടികെ എം കോളജിലെയും അധ്യാപകർ സമിതിയിൽ അംഗങ്ങളായിരിക്കും, കോളജുകളുടെ അഫിലിയേഷൻ സംബന്ധിച്ച് സമിതി മെയ് മാസത്തിൽ തീരുമാനമെടുക്കും. നെഹ്രുകോളജ്, വെള്ളാപള്ളി Insttute of Technology എന്നിവ ഉൾപ്പെടെ പല കോളജുകളെ സംബന്ധിച്ചും ഗുരുതര പരാതികളുയരുന്ന സാഹചര്യത്തിലാണ് പരിശോധന.