മുൻമന്ത്രി ഇ.പി. ജയരാജനുൾപ്പെട്ട ബന്ധുനിയമനക്കേസിലെ എല്ലാ തുടർനടപടികളും ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് തുടരണമോയെന്ന് വിജിലൻസിന് തീരുമാനിക്കാം. അന്വേഷണ സാധ്യത ഇല്ലെങ്കിൽ കേസ് എഴുതിത്തള്ളാൻ കോടതി വിജിലൻസിന് അനുമതി നൽകുകയും ചെയ്തു. ഈ കേസിൽ ഏതെങ്കിലും തരത്തിലുള്ള നടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെങ്കിൽ അതു വിജിലൻസിന്റെ തീരുമാനം അനുസരിച്ച് മാത്രമാകുമെന്നും കോടതി പറഞ്ഞു.
വിഷയത്തിൽ രണ്ടു നിലപാടുകൾ ഉയർന്നിരുന്നു. 1) കേസ് നിലനിൽക്കുമോ, തുടക്കത്തിൽ തന്നെ ഒഴിവാക്കേണ്ട കേസ് ആയിരുന്നോ? ഇതായിരുന്നു സർക്കാർ നിലപാട്. 2) കേസുമായി ശക്തമായി മുന്നോട്ട് പോവുക– ഇതായിരുന്നു വിജിലൻസിന്റെ നിലപാട്.
പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്നാണ് ഏറ്റവുമൊടുവിൽ വിജിലൻസ് കോടതിയെ അറിയിച്ചത്. കേസിൽ രണ്ടാംപ്രതിയും ജയരാജന്റെ ബന്ധുവുമായ പി.കെ. സുധീറിന് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിൽ (കെഎസ്ഐഇ) എംഡി നിയമനത്തിന്റെ ഗുണമുണ്ടായെന്നും ഉന്നത നിയമനം ‘വിലയേറിയ കാര്യസാധ്യ’മായി കാണാമെന്നും വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
Advertisement