എ.കെ.ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍കെണി വിവാദത്തില്‍ ചാനൽ മേധാവി ഉള്‍പ്പെടെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണമെന്ന നിബന്ധനയിൽ നാലു പേരെ വിട്ടയച്ചു. അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പന്ത്രണ്ടു മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ചാനല്‍ മേധാവിയടക്കമുള്ള അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്താൻ അന്വേഷണസംഘം തീരുമാനിച്ചത്. ചാനൽ ചെയർമാനുൾപ്പെടെ നാലു പേരെ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന നിബന്ധനയിൽ വിട്ടയച്ചു. അറസ്റ്റ് തടയാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇവര്‍ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായത്.ശശീന്ദ്രനോട് ഫോണില്‍ സംസാരിച്ച പെണ്‍കുട്ടി മൊഴി നൽകാനെത്തിയിരുന്നില്ല.നേരത്തെ ചാനൽ ഓഫിസിലെത്തി അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട പരിശോധനയിൽ ഡിജിറ്റൽ തെളിവുകളടക്കം പൊലീസ് ശേഖരിച്ചു. ക്രിമിനല്‍ ഗൂഢാലോചന, ഐ.ടി.നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകള്‍ തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.