സംസ്ഥാനത്ത് കറൻസി ക്ഷാമം രൂക്ഷമായി. പല ട്രഷറികളിലും പണമില്ല. ആവശ്യമുള്ളതിന്‍റെ പകുതി പണം മാത്രമാണ് ഇന്നലെ 15 ട്രഷറികളില്‍ ലഭിച്ചത്. അതേസമയം റിസർവ് ബാങ്ക് കറൻസി നൽകാത്തതാണ് നോട്ട് ക്ഷാമത്തിന് കാരണമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
നോട്ടുപൻവലിക്കലിന്റെ ആഘാതത്തിൽ നിന്ന് കരകയറിവരുന്നതിനിടെയാണ് ജനങ്ങളെ ദുരിതത്തിലാക്ഷി വീണ്ടും കറൻസിക്ഷാമം. മിക്ക ജില്ലലകളിലും ട്രഷറികളിൽ പണമില്ല. എടിഎമ്മുകളിലും പണം ആവശ്യത്തിന് കിട്ടുന്നില്ലെന്ന് പരാതിയുണ്ട്.രാവിലെ ട്രഷറികളിലെത്തിയവർക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു.
കോട്ടയം സബ് ട്രഷറിയില്‍ ഒന്നരക്കോടി ചോദിച്ചിട്ട് 50 ലക്ഷമാണ് ബാങ്കിൽ നിന്നും കിട്ടിയത്. എസ്.ബി.ടി. എസ്ബിഐ ലയനത്തെത്തുർന്നാണ് പെട്ടന്ന് ഇത്തരത്തിലൊരു സ്ഥിതിവിശേഷം ഉണ്ടായതെന്നാണ് ട്രെഷറി അധികൃതർ പറയുന്നത്.
SBI അധികൃതരെ ധനവകുപ്പ് ആശങ്ക അറിയിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് , കൻസി നൽകാത്തതാണ് ഇപ്പോഴത്തെ അവസ്ഥായക്ക് കാരണമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പെൻഷൻ പോലും മുടങ്ങുന്ന സ്ഥിതിയാണെന്നും ധനമന്ത്രി വ്യക്തമാക്കി. വരും ദിവസങ്ങളിലും സമാനസ്ഥിതി തുടർന്നാൽ ഗുരുതരമായ പ്രതിസന്ധിയായിരിക്കും സംസ്ഥാന സർക്കാർ നേരിടേണ്ടി വരും.