കേരള സർവകലാശാലയുടെ കീഴിലെ സ്വാശ്രയ ബി.എഡ് സെന്ററിലെ അധ്യാപകർക്ക് നേരെ ഗുരുതര ആരോപണവുമായി ഒന്നാം വർഷ വിദ്യാർഥികൾ. അധ്യാപകരിൽ ചിലർസദാചാര പൊലീസ് ചമയുകയാണെന്നും വിദ്യാർഥികളുടെ പടവും വീഡിയോയും തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നുവെന്നുമാണ് പരാതി. വിദ്യാർഥികൾ സെന്ററിന് മുന്നിൽ സമരം ആരംഭിച്ചു.
45 പെൺകുട്ടികളും അഞ്ച് ആൺകുട്ടികളും ഉള്ള ഒന്നാം വർഷ ബി.എഡ് വിദ്യാർഥികളാണ് പ്രതിഷേധം കടുപ്പിക്കുന്നത്..അധ്യാപകരിൽചിലരുടെ മാനസിക പീഡനത്തെ തിടർന്ന് ഇവരുടെ ഒരു സഹപാഠി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് പ്രിൻസിപ്പലിന്റെ മുറിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം തുടങ്ങിയതെന്ന് വിദ്യാർഥികൾപറയുന്നു. കുട്ടികൾ ഒന്നിച്ചിരിക്കുകയോ സംസാരിക്കുകയോ ചെയ്താൽ അത് മൊബയ്ൽഫോണിൽപകർത്തി , ചില അധ്യാപകർ തെറ്റായ വ്യഖ്യാനത്തോടെ പ്രചരിപ്പിക്കുന്നു എന്നതാണ് ഉയരുന്ന ഏറ്റവും ഗുരുതരമായ പരാതി.
72,000 രൂപയെന്ന വാർഷിക ഫീസിന് പുറമെ , ഒരു അസൈൻമെന്റ് വൈകിയാൽ പിഴയായി 500 രൂപനൽകണം. കോളജിൽ അടിസ്ഥാന സൗകര്യങ്ങൾ പരിമിതമാണ്. ആകെയുള്ളത് രണ്ട് ശുചിമുറികൾമാത്രം. പക്ഷെ മുഴുവൻ ക്്ളാസ് മുറികളും കാമ്പസും സിസിടിവി നിരീക്ഷണത്തിലാണ്. പ്രിൻസിപ്പൽ ഉൾപ്പെടെ എല്ലാ ആധ്യാപകരും കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരാണ്. വല്ലപ്പോഴും മാത്രം വരുന്ന പ്രിൻസിപ്പലും ഒരു നിയമവും ചട്ടവും പാലിക്കാത്ത അധ്യാപകരുമാണ് പ്രശ്നങ്ങൾ ഇവിടം വരെ എത്തിച്ചതെന്നും പരാതിയുണ്ട്. സർവകലാശാലയാകട്ടെ ഇതൊന്നും കണ്ടില്ലെന്ന മട്ടില്‍ തുടരുകയാണ്.