തുറന്ന് പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ക്കു മുന്നില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വന്‍തിരക്ക്. പൊരിവെയിലത്ത് മദ്യശാലകള്‍ക്കു മുന്നില്‍ കിലോമീറ്ററുകളോളം ക്യൂ നിന്നാണ് പലരും മദ്യം വാങ്ങുന്നത്. ക്രമസമാധാനപ്രശ്നം മുന്നില്‍കണ്ട് എല്ലാ കടകളിലും പൊലീസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ മദ്യശാലകളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടാനും,, പ്രവര്‍ത്തിസമയം രാത്രി ഒന്‍പതരവരെ നീട്ടാനും മന്ത്രി ജി. സുധാകരന്‍ നിര്‍ദേശം നല്‍കി.
മദ്യം വാങ്ങാൻ മണിക്കൂറുകൾ വരിനിന്ന് തളർന്നവരുടെ പ്രതികരണങ്ങളാണിത്. ഇനിയും താഴുവീഴാത്ത മദ്യശാലകൾക്ക് മുന്നിൽ പുലർച്ചെ മുതൽ ഉപഭോക്താക്കളുടെ നീണ്ടനിരയായിരുന്നു. തിരക്ക് നിയന്ത്രണാതിതമായതോടെ പൊലീസ് രംഗത്തിറങ്ങി. ഉപഭോക്താക്കളുടെ നിര റോഡിലേയ്ക്ക് നീണ്ടത് ഗതാഗത തടസത്തിനും കാരണമായി. വരിതെറ്റിച്ച് കയറാനുള്ള ശ്രമങ്ങൾ നേരിയ സംഘർഷങ്ങൾക്കും വഴിവച്ചു. വരിനിന്ന് തളർന്നവർ സുപ്രിം കോടതിയോടുള്ള രോക്ഷം മറച്ചുവച്ചില്ല.
തിരക്ക് നിയന്ത്രിക്കാനാകാതെ ജീവനക്കാരും ബുദ്ധിമുട്ടി.പലയിടങ്ങളിലും ജീവനക്കാരും, ഉപഭോക്താക്കളും തമ്മിൽ വക്കേറ്റവും ഉണ്ടായി..ബവ്കോ ചില്ലറ വില്‍പനകേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ താമസിക്കുന്ന നാട്ടുകാരും ബുദ്ധിമുട്ടി.