മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മുസ്്ലിം ധ്രൂവീകരണത്തിന് മുസ്്ലിം ലീഗ് നീക്കം നടത്തുന്നതായി സി.പി.എം. തിരഞ്ഞെടുപ്പിൽ മൽസരിക്കാത്ത വർഗീയ പാർട്ടികളുടെ പിന്തുണക്ക് വേണ്ടി ശ്രമം നടക്കുന്നതായും സി.പി.എം നേതൃത്വം ആരോപച്ചു. ഗോവയിൽ ബി.ജെ.പിയുടെ ഘടകക്ഷിയായ എൻ.സി.പി ബന്ധം സി.പി.എം ഉപേക്ഷിക്കാൻ തയാറാകുമോ എന്നായിരുന്നു മുസ്്ലിംലീഗിന്റെ മറുചോദ്യം.
എല്ലാ തീവ്ര സ്വഭാവമുളള മുസ്്ലിംസംഘടനകളേയും മുസ്്ലിംലീഗിന്റെ ചിറകിന് കീഴിൽ നിർത്താനാണ് നീക്കമെന്ന് സി.പി.എം ആരോപിക്കുന്നു. മതേതരത്വം പറയാൻ കോൺഗ്രസിനെ മുന്നിൽ നിർത്തിയാണ് ലീഗ് നീക്കമെന്നാണ് ആക്ഷേപം. മുസ്്ലിം വോട്ടുകളുടെ ധ്രൂവീകരണമുണ്ടായാൽ മറുഭാഗത്ത് ലാഭമുണ്ടാക്കുന്നത് ബി.ജെ.പിയാണന്നും സി.പി.എം ആരോപിച്ചു.
സ്ഥാനാർഥികളെ മൽസരിപ്പിക്കാത്ത എസ്.ഡി.പി.ഐ, പി.ഡി.പി, വെൽഫെയർ പാർട്ടികൾ ആർക്ക് ചെയ്യുമെന്ന് അവർ തന്നെ പറയട്ടേയെന്ന് മുസ്്ലിംലീഗ് പ്രതികരിച്ചു. ഗോവയിൽ ബി.ജെ.പിയുടെ സഖ്യകക്ഷിയായ എൻ.സി.പി കേരളത്തിൽ സി.പി.എമ്മിന്റെ ഘടകകക്ഷിയാണ്. എൻ.സി.പിയോട് ഗോവയിലെ ബി.ജെ.പി ബന്ധം ഉപേക്ഷിക്കണമെന്ന് സി.പി.എം ആവശ്യപ്പെടുമോ എന്നും മുസ്്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് ചോദിച്ചു.
യു.ഡി.എഫ് മുസ്്ലിം ധ്രൂവീകരണത്തിന് ശ്രമിക്കുന്നൂവെന്ന സി.പി.എമ്മിന്റെ ആരോപണം മറുഭാഗത്ത് മുതലാക്കാനാകുമോ എന്ന് ബി.ജെ.പിയും ആലോചിക്കുന്നുണ്ട്.