മൂന്നാറിനെച്ചൊല്ലി കൊമ്പുകോർത്ത് വി.എസും ചെന്നിത്തലയും. മൂന്നാർ കയ്യേറ്റത്തിലെ പ്രധാന പ്രതികൾ സി.പി.എം ആണന്നും വി.എസിന്റ മൂന്നു പൂച്ചകളേയും ഇല്ലാതാക്കിയത് സ്വന്തം പാര്‌ട്ടിയാണന്നും രമേശ് ചെന്നിത്തല. എന്നാൽ കയ്യേറ്റക്കാരെ സഹായിച്ചത് യു.ഡി.എഫാണന്നും എല്ലാ കയ്യറ്റേത്തിന്റേയും ഒരറ്റത്ത് ചെന്നിത്തലയുടെ പാർട്ടിക്കാരുണ്ടെന്നും വി.എസ് തിരിച്ചടിച്ചു.
ഒൗദ്യോഗിക വസതിയിൽ വാർത്താസമ്മേളനം വിളിച്ചായിരുന്നു ഇരുവരുടേയും വാക്പോര്്.തന്റ സർക്കാർ ഒഴിപ്പിച്ചെടുത്ത ഭൂമി യു.ഡി.എഫ് സർക്കാർ വന്നപ്പോൾ കയ്യേറ്റക്കാർ വീണ്ടും തട്ടിയെടുത്തെന്ന് വി.എസ്.അന്ന് രമേശ് ചെന്നിത്തല ഉറങ്ങുകയായിരുന്നോയെന്നായിരുന്നു വി.എസിന്റ ചോദ്യം
എന്നാൽ വി.എസിന്റ മൂന്നാർ ദൗത്യം പരാജയമായിരുന്നുവെന്ന് രമേശിന്റ തിരിച്ചടി ,എല്ലാ കയ്യേറ്റത്തിന്റേയും ഒരറ്റത്ത് ചെന്നിത്തലയുടെ ആൾക്കാരുണ്ടന്ന് വി.എസ് , കോൺഗ്രസുകാരുണ്ടെങ്കിൽ നടപടിയെടുത്തോളാൻ ചെന്നിത്തല
പിണറായിയെ വിമർശിക്കാൻ കഴിയാത്തോണ്ടാണ് വി.എസ് തന്റ തലയിലിൽ കയറുന്നതെന്നും ചെന്നിത്തല പറഞ്ഞു.മൂന്നാർ വിവാദം അവസാനിക്കാത്ത സാഹചര്യത്തിൽ വാദപ്രതിവാദങ്ങൾ വരുംദിവസങ്ങളിലും തുടരും