ജിഷ വധക്കേസിലെ പ്രതി മാറാന്‍ പോലും സാധ്യതയുണ്ടെന്ന് മുന്‍ എസ്.പി. ജോര്‍ജ് ജോസഫ്. ഫോറന്‍സിക് റിപ്പോര്‍ട്ടിന് കടകവിരുദ്ധമായ അന്വേഷണറിപ്പോര്‍ട്ടാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. വിജിലൻസ് ഡയറക്ടർ ജേക്കബ്ബ് തോമസ് തന്റെ നിഗമനങ്ങൾ ഡിജിപിയെ അറിയിച്ചതിൽ തെറ്റില്ലെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു
മൃതദേഹത്തിന്റെ പഴക്കം സംബന്ധിച്ച നിഗമനത്തിൽ പാളിച്ചയുണ്ട്. ഇക്കാര്യങ്ങള്‍ കോടതിയില്‍ തിരിച്ചടിയായേക്കുമെന്ന് ജോര്‍ജ് ജോസഫ് മനോരമന്യൂസിനോട് പറഞ്ഞു. അതുകൊണ്ടുതന്നെ ശാസ്ത്രീയ പരിശോധന അനിവാര്യമെന്നും ജോര്‍ജ് ജോസഫ് പറയുന്നു.
വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന് ജിഷ കേസുമായി ബന്ധപ്പെട്ട് ഡിജിപിക്ക് റിപ്പോർട്ട് നൽകാനാകില്ലെന്ന വാദം നിലനിൽക്കുന്നതല്ല. പുനരന്വേഷണം വന്നാൽ പ്രതി തന്നെ മാറാനുള്ള സാധ്യതയും ജോർജ് ജോസഫ് തള്ളിക്കളയുന്നില്ല.