ടി.പി.കേസ് പ്രതികൾ ഉൾപ്പടെയുള്ള കുറ്റവാളികൾക്ക് ശിക്ഷായിളവ് നൽകുന്നതിനെതിരെ വി.എസ്.അച്യുതാനന്ദൻ. സർക്കാർ നടപടിയോട് യോജിപ്പില്ലെന്ന് വി.എസ് പ്രതികരിച്ചു. അതേസമയം ശിക്ഷായിളവ് നൽകുന്ന തടവുകാരുടെ പട്ടികയിൽ ടി.പി.കേസ് പ്രതികളില്ല എന്ന് സർക്കാർ ഇപ്പോഴും പറയുന്നില്ല.
ടി.പി. വധക്കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ള കുറ്റവാളികള്‍ക്ക് ശിക്ഷായിളവ് നൽകാനുള്ള സര്‍ക്കാര്‍ നടപടിയോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വി.എസിന്റെ മറുപടി. എന്നാല്‍ വിവാദത്തോട് ഇന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചില്ല.
കാപ്പ ചുമത്തപ്പെട്ട പ്രതികളെയും കൊടിസുനിയെയും കിർമാണി മനോജിനെയും ഒഴിവാക്കിയ പട്ടികയാണ് ഗവർണർക്ക് നൽകിയത് എന്ന് മാത്രമാണ് ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫിസ് മാധ്യമങ്ങളെ അറിയിച്ചത്. ടി.പി.കേസിലെ മറ്റ് ഒമ്പത് പ്രതികളെ സംബന്ധിച്ച് മൗനം തുടരുന്നു. കോടതി ശിക്ഷവിധിച്ച കുറ്റവാളികളെ തുറന്നുവിടുന്നത് തെറ്റാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. സര്‍ക്കാര്‍വ്യക്തമായ വിവരങ്ങള്‍പുറത്തുവിട്ടതിനു ശേഷം നിലവിലെ വിവാദത്തെക്കുറിച്ച് പ്രതികരിക്കാമെന്നും കാനം ഡൽഹിയിൽ പറഞ്ഞു.