ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രങ്ങളില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ പിന്‍വലിച്ച് സമാജ്്വാദി പാര്‍ട്ടി. അമേഠി, റായ്്ബറേലി എന്നിവിടങ്ങളിലെ മണ്ഡലങ്ങളിലാണ് സഖ്യകക്ഷികള്‍ സമവായത്തിലെത്തിയത്. അതേസമയം, ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്ന് എസ്.പിയുടെ മുതിര്‍ന്ന നേതാവ് നരേഷ് അഗര്‍വാള്‍ വ്യക്തമാക്കി.
സോണിയാഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും ലോക്സഭാ മണ്ഡലങ്ങളായ അമേഠി, റായ്്ബറേലി എന്നിവിടങ്ങളിലെ പത്ത് സീറ്റുകളില്‍ സമാജ്്വാദി പാര്‍ട്ടി നേരത്തേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇത് പിന്‍വലിച്ച് അഞ്ച് സീറ്റ് വീതം പങ്കിടാനാണ് നിലവില്‍ തീരുമാനം. റായ്്ബറേലിയിലെ മൂന്ന് സീറ്റുകളിലും അമേഠിയിലെ രണ്ടിലും എസ്.പി മല്‍സരിക്കും. കഴിഞ്ഞതിരഞ്ഞെടുപ്പില്‍ 10 ല്‍ എട്ടു സീറ്റുകളും എസ്.പി നേടിയിരുന്നു. അതേസമയം, ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തകള്‍ സമാജ്്വാദി പാര്‍ട്ടി എം.പി നരേഷ് അഗര്‍വാള്‍ തള്ളി. തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിക്കുകയാണ് ലക്ഷ്യമെന്ന് അഗര്‍വാള്‍ വ്യക്തമാക്കി.
സഖ്യകക്ഷികളുടെ പ്രചരണത്തിന് പ്രിയങ്കഗാന്ധി നേതൃത്വം വഹിക്കുമെന്നാണ് സൂചന. പ്രിയങ്കയുടെ ഇടപെടലാണ് സഖ്യത്തിലേക്ക് നയിച്ചതെന്ന് ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദും അഹ്്മദ് പട്ടേലും പറഞ്ഞു. അതേസമയം, എസ്.പി നേതാവ് ബേനി പ്രസാദ് വെര്‍മയുടെ മകന്‍ രാകേഷ് വെര്‍മ ഉടന്‍ ബിജെ.പിയില്‍ ചേരും. സീറ്റ് നിഷേധിച്ചുവെന്നാരോപിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് രാകേഷ് വെര്‍മ പറഞ്ഞു.